ദേശീയം

സെക്‌സിന് വിസമ്മതിച്ചു, രണ്ടുപേരുടെ ജനനേന്ദ്രിയം മുറിച്ചു; യുവാവ് അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: രണ്ട് പുരുഷന്‍മാരുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. മധുര സ്വദേശി മനുസാമി (36) ആണ് അറസ്റ്റിലായത്. ഇയാളുടെ ആക്രമണത്തിന് ഇരയായ ഒരാള്‍ കൊല്ലപ്പെടുകയും, രണ്ടാമന്‍ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ ചികില്‍സയിലുമാണ്. 

സ്വവര്‍ഗാനുരാഗിയാണ് പ്രതിയെന്ന് പൊലീസ് അറിയിച്ചു. സെക്‌സിന് സമ്മതിക്കാത്തതിലുള്ള ദേഷ്യത്തിലാണ് ഇരകളുടെ ജനനേന്ദ്രിയം ഛേദിച്ചതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. വടക്കന്‍ ചെന്നൈയിലെ റെട്ടേരി ഫ്‌ളൈഓവറിന് സമീപം ജനനേന്ദ്രിയം മുറിച്ച നിലയില്‍ ഗുരുതര പരിക്കുകളോയെ  ഒരാളെ പൊലീസും നാട്ടുകാരും ചേര്‍ന്ന് കണ്ടെത്തി. ഇയാള്‍ പിന്നീട് മരിച്ചു. ഈ സംഭവം അന്വേഷിച്ചു കൊണ്ടിരിക്കേ സമാനമായ രീതിയില്‍ ആക്രമിക്കപ്പെട്ട മറ്റൊരാളെയും കണ്ടെത്തുകയായിരുന്നു. ആശുപത്രിയിലേക്ക് മാറ്റിയ ഇയാള്‍ ഇപ്പോള്‍ ചികിത്സയിലാണ്. 

റൊട്ടേരിയില്‍ രണ്ടുപേര്‍ സമാനരീതിയില്‍ ആക്രമിക്കപ്പെട്ടത് ഏറെ വിവാദമായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ വിശദപരിശോധനയിലാണ് പ്രതി കുടുങ്ങിയത്. 40ല്‍ അധികം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് മനുസാമിയെ പൊലീസ് അറസ്റ്റ് ചെയ്തത്. മേല്‍പ്പാലത്തിന് സമീപമുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് സംഭവത്തിന് പിന്നില്‍ മനുസാമിയാണെന്ന്  കണ്ടെത്തുകയായിരുന്നു.  

ലൈംഗിക ബന്ധത്തിന് താനുമായി സഹകരിക്കാത്തതില്‍ പ്രകോപിതനായി, ഒരാളെ ബ്ലെയ്ഡ് ഉപയോഗിച്ചും മറ്റൊരാളെ പൊട്ടിയ കുപ്പിയുടെ ഭാഗം ഉപയോഗിച്ചുമാണ് ആക്രമിച്ചതെന്ന് മനുസാമി പൊലീസിനോട് പറഞ്ഞു. മാനാമധുര സ്വദേശിയായ മനുസാമി സമീപകാലത്താണ് ചെന്നൈയിലെത്തിയത്. ഒരു മത്സ്യക്കടയില്‍ ജോലിചെയ്തുവരികയായിരുന്നു ഇയാള്‍. വിവാഹിതനായ ഇയാള്‍ക്ക് രണ്ട് കുട്ടികളുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ