ദേശീയം

'കോണ്‍ഗ്രസില്‍ ഒരു പ്രതീക്ഷയുമില്ല', തിരിച്ചടി; മുന്‍ മന്ത്രി ബിജെപിയില്‍ ചേര്‍ന്നു

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്:  ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തെലുങ്കാനയില്‍ പരമാവധി സീറ്റുകള്‍ പിടിക്കാനുളള ശ്രമത്തിലാണ് കോണ്‍ഗ്രസും ബിജെപിയും. ശക്തമായ പ്രചാരണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്നതിനിടെ, കോണ്‍ഗ്രസിന് തിരിച്ചടിയായി മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ ഡി കെ അരുണ ബിജെപിയില്‍ ചേര്‍ന്നു. ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷായുടെ സാന്നിധ്യത്തിലായിരുന്നു ഡി കെ അരുണയുടെ ബിജെപി പ്രവേശനം.

വരുന്ന തെരഞ്ഞെടുപ്പില്‍ മെഹബൂബനഗറില്‍ നിന്നും ബിജെപി ടിക്കറ്റില്‍ ഡി കെ അരുണ മത്സരിക്കുമെന്നാണ് സൂചന.  വാംഷി ചന്ദ് റെഡ്ഡിയാണ് ഇവിടത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. 

കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഒരു പ്രതീക്ഷയുമില്ലെന്നും ജനങ്ങളുടെ ആഗ്രഹം സഫലമാക്കാനാണ് ബിജെപിയില്‍ ചേര്‍ന്നതെന്നും അരുണ പ്രതികരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും അധികാരത്തില്‍ വരുമെന്ന് അരുണ പ്രതീക്ഷ പ്രകടിപ്പിച്ചു.

മൂന്നുതവണ ഗാഡ്‌വാള്‍ എംഎല്‍എയായിരുന്ന അരുണ കോണ്‍ഗ്രസ് നേതാവ് വൈ എസ് രാജശേഖര റെഡ്ഡി മുഖ്യമന്ത്രിയായിരുന്ന സമയത്ത് മന്ത്രിയായിരുന്നു. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിയും രാം മാധവുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് ബിജെപിയില്‍ ചേരാന്‍ അരുണ തീരുമാനിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍

ഫുള്‍ക്രുഗിന്റെ ഗോള്‍; ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ പിഎസ്ജിയെ വീഴ്ത്തി ബൊറൂസിയ ഡോര്‍ട്മുണ്ട്

രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ കായിക മത്സരങ്ങൾ വേണ്ട; നിയന്ത്രണവുമായി സർക്കാർ

സ്പിന്നില്‍ കുരുങ്ങി ചെന്നൈ; അനായാസം ജയിച്ചു കയറി പഞ്ചാബ്