ദേശീയം

വീട്ടില്‍ ആരുമില്ലെന്ന് പറഞ്ഞ് വിളിച്ചുവരുത്തി, യുവാവിനെ കാമുകിയും മാതാപിതാക്കളും ചേര്‍ന്ന് കൊലപ്പെടുത്തി; അറസ്റ്റ്

സമകാലിക മലയാളം ഡെസ്ക്

ഗാസിയാബാദ്: കെട്ടിടത്തിന്റെ താഴത്തെനിലയില്‍ മണ്ണിട്ട് മൂടിയ നിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് കണ്ടെത്തി. കാമുകിയും മാതാപിതാക്കളും ചേര്‍ന്നാണ് യുവാവിനെ കൊലപ്പെടുത്തിയത്. മൂവരെയും പൊലീസ് അറസ്റ്റ് ചെയ്തു.

നാലാം വര്‍ഷ നിയമവിദ്യാര്‍ത്ഥിയായ പങ്കജ് ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ കാമുകി അങ്കിത, അച്ഛന്‍ ഹരിയോം (മുന്ന), അമ്മ സുലേഖ എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം ആദ്യവാരം മുതല്‍ കാണാതായ യുവാവിനെക്കുറിച്ചുള്ള അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്.

ട്യൂഷന്‍ എടുത്തുകൊടുത്തിരുന്നതുവഴിയാണ് പങ്കജും അങ്കിതയും അടുപ്പത്തിലാകുന്നത്. വിവാഹം ചെയ്യാമെന്ന് ഉറപ്പ്‌നല്‍കിയ പങ്കജ് അങ്കിതയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഇരുവരുടെയും ബന്ധം അറിഞ്ഞ മാതാപിതാക്കള്‍ ഇതിനെ എതിര്‍ക്കുകയായിരുന്നു. അങ്കിതയുടെ സഹായത്തോടെയാണ് ഇവര്‍ കൊലപാതകത്തിനുള്ള പദ്ധതി തയ്യാറാക്കിയത്.

വീട്ടില്‍ ആരുമില്ലെന്ന് പറഞ്ഞ് അങ്കിത പങ്കജിനെ വിളിച്ചുവരുത്തുകയായിരുന്നു. ഈ സമയം കുളിമുറിക്കുള്ളില്‍ ഒളിച്ചിരിക്കുകയായിരുന്നു മാതാപിതാക്കള്‍. മൂവരും ചേര്‍ന്ന് പങ്കജിനെ കെട്ടിയിട്ടശേഷം ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയത്. മൃതദേഹം കുഴിയെടുത്ത് മൂടുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

'കുഞ്ഞേ മാപ്പ് !'; കളിപ്പാട്ടവും പൂക്കളും, സല്യൂട്ട് നല്‍കി പൊലീസ്; നവജാത ശിശുവിന്റെ മൃതദേഹം സംസ്‌കരിച്ചു

45ാം വിവാഹവാർഷികം ആഘോഷിച്ച് മമ്മൂട്ടിയും സുൽഫത്തും; ആശംസകളുമായി ദുൽഖർ

പത്താംക്ലാസില്‍ 99.47 ശതമാനം വിജയം; ഐസിഎസ് ഇ, ഐഎസ് സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

'അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ആളുകള്‍ ഏറ്റവും സ്‌നേഹിക്കുന്നത് എന്നെ': കങ്കണ റണാവത്ത്