ദേശീയം

ആയിരക്കണക്കിന് ദേശാടന പക്ഷികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങി; ദുരൂഹത, (ചിത്രങ്ങള്‍)

സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍:  രാജസ്ഥാനില്‍ ദേശാടന പക്ഷികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങി. രാജ്യത്തെ ഏറ്റവും വലിയ ഉപ്പുതടാകങ്ങളില്‍ ഒന്നായ സാമ്പാര്‍ തടാകത്തിന്റെ തീരത്താണ് ദേശാടന പക്ഷികള്‍ കൂട്ടത്തോടെ ചത്തതായി കണ്ടെത്തിയത്. ഇവ ചാകാനുളള കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

ഏകദേശം 10 ജീവിവര്‍ഗങ്ങളില്‍ നിന്നായി ആയിരത്തോളം ദേശാടന പക്ഷികള്‍ ചത്തത് ശാസ്ത്രലോകത്ത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.ഒരാഴ്ചയ്ക്കുളളില്‍ ഇത് രണ്ടാം തവണയാണ് ഇത്തരത്തില്‍ ദേശാടന പക്ഷികള്‍ ചത്തൊടുങ്ങിയത്. ചത്തൊടുങ്ങിയ പക്ഷികളുടെ എണ്ണം 5000 ആകാമെന്ന് പ്രദേശവാസികള്‍ പറയുന്നു.

ദിവസങ്ങള്‍ക്ക് മുന്‍പുണ്ടായ ആലിപ്പഴം വീഴ്ചയാകാം ഇവയുടെ കൂട്ടത്തോടെയുളള നാശത്തിന് കാരണമെന്ന വാദം ഉയരുന്നുണ്ട്. വെളളത്തില്‍ വിഷാംശം കലര്‍ന്നതാണോ, അല്ലെങ്കില്‍ ബാക്ടീരിയ കാരണമുളള അണുബാധയാണോ എന്നിങ്ങനെ വ്യത്യസ്ത സംശയങ്ങളും പരിശോധിക്കുന്നുണ്ട്.

മഞ്ഞുകാലത്ത് സാമ്പാര്‍ തടാകം ലക്ഷ്യമാക്കി ദേശാടനപ്പക്ഷികള്‍ വരുന്നത് പതിവാണ്. 700ഓളം പക്ഷികളെ കുഴിച്ചുമൂടിയതായാണ് റിപ്പോര്‍ട്ടുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് 'അപ്രത്യക്ഷ'നായി നരേന്ദ്രമോദി; ചിത്രവും പേരും നീക്കി

മുസ്ലിം സംവരണം നിലനിര്‍ത്തും; ആന്ധ്രയില്‍ ബിജെപിയെ തള്ളി സഖ്യകക്ഷി

തിരിച്ചു കയറി സ്വര്‍ണ വില, പവന് 560 രൂപ ഉയര്‍ന്നു

കോമേഡിയന്‍ ശ്യാം രംഗീല നരേന്ദ്രമോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കും

5 വര്‍ഷം കൊണ്ട് വര്‍ധിച്ചത് 43%; ബിജെപി എംപി മേനക ഗാന്ധിക്ക് 97.17 കോടിയുടെ ആസ്തി