ദേശീയം

ശിവലിംഗത്തിലെ തേള്‍ പരാമര്‍ശം: ശശി തരൂരിനെതിരായ വാറന്റിന് സ്റ്റേ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ക്രിമിനല്‍ അപകീര്‍ത്തി കേസില്‍ ഹാജരാവാതിരുന്ന കോണ്‍ഗ്രസ് എംപി ശശി തരൂരിനെതിരെ പുറപ്പെടുവിച്ച വാറന്റിന് ഡല്‍ഹി കോടതിയുടെ സ്‌റ്റേ. ശിവലിംഗത്തിലെ തേള്‍ പരാമര്‍ശവുമായി ബന്ധപ്പെട്ട കേസില്‍ ഈ മാസം 27ന് കോടതിയില്‍ ഹാജരാവണം എന്ന് കാണിച്ചാണ് ജാമ്യം ലഭിക്കാവുന്ന വാറന്റ് പുറപ്പെടുവിച്ചത്. ഇതാണ് ഡല്‍ഹി കോടതി സ്‌റ്റേ ചെയ്തത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ശശി തരൂര്‍ നടത്തിയ പ്രസ്താവനയാണ് കേസിന് ആധാരം. ശശി തരൂരിന്റെ പ്രസ്താവന മതവികാരം വ്രണപ്പെടുത്തിയെന്നാണ് ആരോപണം. കോടതിയില്‍ ഹാജരാവുന്നതിന് ഒപ്പം 5000 രൂപ കെട്ടിവയ്ക്കാനും ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് നവീന്‍ കശ്യപ് വാറന്റ് പുറപ്പെടുവിച്ച് കൊണ്ടുളള വിധിയില്‍ നിര്‍ദേശിച്ചിരുന്നു.

ബിജെപി നേതാവായ രാജീവ് ബബ്ബറാണ് പരാതിക്കാരന്‍. കോടതിയില്‍ ഹാജരാവാത്തതിന് പരാതിക്കാരനും കോടതി 500 രൂപ പിഴ വിധിച്ചിരുന്നു. ഇതേ കേസില്‍ ജൂണില്‍ ഹാജരായ ശശി തരൂരിന് 20000 രൂപയുടെ വ്യക്തിഗത ബോണ്ടില്‍ ജാമ്യം അനുവദിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്