ദേശീയം

അമിത് ഷായെ കൊലക്കേസ് പ്രതിയെന്ന് വിളിച്ച സംഭവം; രാഹുല്‍ഗാന്ധിക്ക് ജാമ്യം ലഭിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കൊലപാതക കേസിലെ പ്രതി എന്ന് വിളിച്ച കേസില്‍ കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ജാമ്യം ലഭിച്ചു. അഹമദാബാദ് മെട്രോപോളിറ്റന്‍ കോടതിയാണ് കേസില്‍ രാഹുലിന് ജാമ്യം അനുവദിച്ചത്. 10000 രൂപയുടെ ബോണ്ടിലാണ് കോടതി രാഹുലിന് ജാമ്യം അനുവദിച്ചത്. 

ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ സമയത്ത് ജബല്‍പൂരിലെ തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് രാഹുല്‍ അമിത് ഷായെ കൊലപാത കേസിലെ പ്രതി എന്ന് വിളിച്ചത്. സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിന്റെ അടിസ്ഥാനത്തിലായിരുന്നു രാഹുലിന്റെ പരാമര്‍ശം.

എന്നാല്‍ കേസില്‍ കോടതി അമിത് ഷായെ കുറ്റവിമുക്തനാക്കിയതാണെന്നും അതിനാല്‍ രാഹുലിന്റെ പരാമര്‍ശം അപകീര്‍ത്തിപ്പെടുത്തലാണെന്നുമായിരുന്നു അമിത് ഷാ പരാതി നല്‍കിയത്.

മറ്റൊരു മാനനഷ്ട കേസിലും രാഹുല്‍ വെള്ളിയാഴ്ച കോടതിയില്‍ ഹാജരായി. അമിത് ഷാ ഗവര്‍ണറായ ബാങ്കിനെതിരെ നടത്തിയ പരാമര്‍ശത്തിന്റെ പേരിലുള്ള മാനനഷ്ടകേസിലായിരുന്നു ഇത്. കഴിഞ്ഞ ദിവസം സൂറത്തില്‍ ബിജെപി എംപി പൂര്‍ണേഷ് മോദി നല്‍കിയ മാനനഷ്ടകേസിലും രാഹുല്‍ ഹാജരായിരുന്നു. സൂറത്തിലെ കോടതിയിലാണ് രാഹുല്‍ വ്യാഴാഴ്ച ഹാജരായത്.

അഹമദാബാദില്‍ കോടതിയില്‍ ഹാജരായ ശേഷം കോണ്‍ഗ്രസ് നേതാവ് ഹാര്‍ദിക് പട്ടേലുമൊത്ത് ഉച്ചഭക്ഷണം കഴിച്ച ശേഷമാണ് രാഹുല്‍ മടങ്ങിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ