ദേശീയം

തമിഴ്‌നാട്ടില്‍ വാരാണസി തീര്‍ത്ഥാടക സംഘത്തിലെ രണ്ടുപേര്‍ക്ക് കോവിഡ് ; സംഘാംഗങ്ങള്‍ നിരീക്ഷണത്തില്‍

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: വാരാണസി തീര്‍ത്ഥാടനം കഴിഞ്ഞ് തമിഴ്‌നാട്ടില്‍ തിരിച്ചെത്തിയ സംഘത്തിലെ രണ്ടുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 127 അംഗ സംഘത്തിലെ രണ്ട് സ്ത്രീകള്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇവരെചെന്നൈ സ്റ്റാന്‍ലി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ചയാണ് സംഘം തമിഴ്‌നാട്ടിലെ തിരുവള്ളൂരില്‍ തിരിച്ചെത്തിയത്. പെരുമ്പലൂര്‍, നാഗപട്ടണം സ്വദേശികളായ 59  വയസ്സുള്ള രണ്ട് സ്ത്രീകള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. വാരാണസിക്ക് പുറമെ, സംഘം ഇലഹബാദ്, കാശി, ഗയ തുടങ്ങിയ സ്ഥലങ്ങളും സന്ദര്‍ശിച്ചിരുന്നു.

ചെന്നൈ, മധുരൈ, തിരുച്ചിറപ്പള്ളി ഉള്‍പ്പെടെ ഒന്‍പത് ജില്ലകളില്‍ നിന്നുള്ളവരാണ് തീര്‍ത്ഥാടനത്തിന് പോയത്. ഫെബ്രുവരിയില്‍ യാത്ര തിരിച്ച സംഘം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ വാരാണാസിയില്‍ കുടുങ്ങുകയായിരുന്നു. ഇതോടെ രാജ്യത്തിന്റെ പല ഭാഗത്ത് നിന്നുള്ളവരോടൊപ്പം ഇരുപത് ദിവസം ഇവര്‍ വാരാണാസിയില്‍ തങ്ങി.

ലോക്ക്ഡൗണ്‍ നീട്ടിയതോടെ തീര്‍ത്ഥാടക സംഘം പ്രദേശിക ഭരണകൂടത്തിന്റെ സഹായം തേടി. ഇവരുടെ ഇടപെടലിനെ തുടര്‍ന്ന് തീര്‍ത്ഥാടകരെയെല്ലാം പ്രത്യേക ബസുകളില്‍ അതത് സംസ്ഥാനങ്ങളിലേക്ക് തിരിച്ചയക്കുകയായിരുന്നു. രണ്ടുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ, സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവരെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്