ദേശീയം

ജഡ്ജി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി, മൊബൈലില്‍ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി; ഭര്‍ത്താവ് ഹൈക്കോടതിയില്‍

സമകാലിക മലയാളം ഡെസ്ക്


നാഗ്പൂര്‍: തനിക്കെതിരെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഭാര്യ നല്‍കിയ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജഡ്ജി ഹൈക്കോടതിയെ സമീപിച്ചു.  ഭാര്യയുടെ പരാതിയില്‍ വരട് പൊലീസാണ്‌ കേസെടുത്തത്. ഇത് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ജ്ഡ്ജി ബോംബെ ഹൈക്കോടതിയെ സമീപിച്ചത്.

ജഡ്ജായ ഭര്‍ത്താവ് തന്നെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നും ശാരീരികമായും മാനസികമായും ഉപദ്രവിച്ചെന്നുമാണ് യുവതിയുടെ പരാതി. കൂടാതെ തന്റെ സ്വകാര്യഭാഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയതായും പരാതിയില്‍ പറയുന്നു.

കുറച്ചുകാലമായി ജ്ഡ്ജിയുമായി അകന്നുകഴിയുകയാണ് ഭാര്യ. ജഡ്ജിയ്ക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെയാണ് പരാതി. ഇവര്‍ക്കെതിരെ ഐപിസി സെക്ഷന്‍സ് പ്രകാരം498എ, 377, 323,504, 506 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കോടതി മുന്‍കൂര്‍ ജാമ്യമനുവദിച്ചെങ്കിലും ആഴ്്ചയില്‍ ഒരിക്കല്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന നിര്‍ദേശത്തോടെയാണ് മുന്‍കൂര്‍ ജാമ്യം. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപീച്ചത്.

കോടതിയുടെ അനുമതിയില്ലാതെ കുറ്റപത്രം സമര്‍പ്പിക്കരുതെന്ന് ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. വിവാഹമോചന ഹര്‍ജി നല്‍കിയ ശേഷമാണ് യുവതി പരാതി നല്‍കിയതെന്നും കേസിന്റെ മുഴവന്‍ വശങ്ങളും പരിശോധിച്ച ശേഷമെ കുറ്റപത്രം നല്‍കാവൂ എന്നും കോടതി നിര്‍ദേശിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

രോഹിത് വെമുല ദലിതനല്ല, യഥാര്‍ഥ ജാതി പുറത്തറിയുമെന്ന് ഭയന്നിരുന്നു; അന്വേഷണം അവസാനിപ്പിച്ച് തെലങ്കാന പൊലീസ്

രാഹുല്‍ റായ്ബറേലിയില്‍ മത്സരിക്കുന്നത് ഇടതുപക്ഷം സ്വാഗതം ചെയ്യണം; ഉപതെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കൂടും: കുഞ്ഞാലിക്കുട്ടി

ഒന്നാം സ്ഥാനം പോയി; ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യക്ക് തിരിച്ചടി, തലപ്പത്ത് ഓസ്‌ട്രേലിയ

എന്താണ് മഹിളാ സമ്മാന്‍ സേവിങ് സര്‍ട്ടിഫിക്കറ്റ്?, അറിയേണ്ടതെല്ലാം