ദേശീയം

മുത്തശ്ശിയെ കാണാനെത്തി, വീട്ടിലെത്തിക്കാമെന്ന് വാഗ്ദാനം; ഓട്ടോറിക്ഷയില്‍ ലിഫ്റ്റ് നല്‍കി; 17കാരിയെ കൂട്ടബലാത്സംഗം ചെയ്തു; അറസ്റ്റ്

സമകാലിക മലയാളം ഡെസ്ക്

ബലിയ: ഉത്തര്‍പ്രദേശില്‍ 17 കാരി കൂട്ടബലാത്സംഗത്തിന് ഇരയായി. ബലിയ ജില്ലയിലെ റാസ്ദ എന്ന സ്ഥലത്തുവെച്ചാണ് നാലംഗംഘം പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. ബുധനാഴ്ചയായിരുന്നു സംഭവം. 

17 വയസുള്ള പെണ്‍കുട്ടി വീട്ടില്‍ നിന്നും മുത്തശ്ശിയെ കാണുന്നതിനായിട്ടാണ് റാസ്ദ റെയില്‍വെ സ്റ്റേഷില്‍ എത്തിയത്. ഇവിടെ വച്ച് നാലംഗസംഘം പെണ്‍കുട്ടിയെ പിന്തുടര്‍ന്നു. ഓട്ടോറിക്ഷയില്‍ വീട്ടിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് പെണ്‍കുട്ടിയെ വണ്ടിയില്‍ കയറ്റുകയായിരുന്നു. 

വണ്ടി ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോള്‍ പെണ്‍കുട്ടിയെ സംഘം ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. ഇതിന് ശേഷം ഇവര്‍ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് ഓടിരക്ഷപ്പെടുകയായിരുന്നു. അക്രമികള്‍ 25നും 35നും ഇടയിലുള്ളവരാണെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി. പെണ്‍കുട്ടിയുടെ നിലവിളി കേട്ടെത്തിയവരാണ്  വിവരം പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് നാലംഗസംഘത്തെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയതായും പരിശോധനാഫലത്തിനായി കാത്തിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലാവലിന്‍ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍

ആലുവയില്‍ ഗുണ്ടാ ആക്രമണം; കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മുന്‍ പഞ്ചായത്ത് അംഗത്തിന് വെട്ടേറ്റു; നാലുപേര്‍ക്ക് പരിക്ക്

വീണ്ടും രക്ഷകനായി സ്‌റ്റോയിനിസ്, 45 പന്തില്‍ 62 റണ്‍സ്; മുംബൈയെ തോല്‍പ്പിച്ച് ലഖ്‌നൗ

ഇന്നുമുതൽ സാമ്പത്തികരം​ഗത്ത് നിരവധി മാറ്റങ്ങൾ; അറിയേണ്ട നാലുകാര്യങ്ങൾ

സേലത്ത് വിനോദയാത്രാ സംഘത്തിന്റെ ബസ് മറിഞ്ഞു; നാലു മരണം; 45 പേര്‍ക്ക് പരിക്ക്