ദേശീയം

വഴക്ക് മൂത്തു; രണ്ടുവയസുകാരനെ കൊലപ്പെടുത്തി മൃതദേഹം അലമാരയില്‍ സൂക്ഷിച്ച് ആന്റി;  അറസ്റ്റ്

സമകാലിക മലയാളം ഡെസ്ക്


കൊല്‍ക്കത്ത: രണ്ട് വയസുകാരനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം അലമാരയില്‍ സൂക്ഷിച്ച യുവതി അറസ്റ്റില്‍. പശ്ചിമ ബംഗാളിലെ ബിര്‍ഭം ജില്ലയിലാണ് സംഭവം. സഹോദരിയുടെ മകനെയാണ് താജ്മീര ബീബി എന്ന സ്ത്രീയാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. 

ബിര്‍ഭം ജില്ലയിലെ ബോള്‍പൂര്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ കാശിപൂര്‍ ഗ്രാമത്തിലാണ് കൃത്യം നടന്നത്. വെള്ളിയാഴ്ച രാത്രി യുവതിയുടെ മുറിയിലെ അലമാരയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കോടതിയില്‍ ഹാജരാക്കിയ യുവതിയെ ഏഴ് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

കുടുംബപ്രശ്‌നത്തെ തുടര്‍ന്നാണ് താജ്മീര ബീബി സഹോദരിയുടെ മകനെ കൊലപ്പെടുത്തിയത്. കുട്ടിയെ കാണാതായതോടെ ബന്ധുക്കളും സമീപവാസികളും പ്രദേശത്ത് തെരച്ചില്‍ നടത്തി. പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. കുടുംബത്തില്‍ നടന്ന പ്രശ്‌നങ്ങള്‍ അന്വേഷിച്ചറിഞ്ഞ പൊലീസ് സംശയം തോന്നി യുവതിയുടെ വീടും മുറികളും പരിശോധിച്ചു. ഇതിനിടെയാണ് അലമാരയില്‍ നിന്ന് രണ്ട് വയസുകാരന്റെ മൃതദേഹം കണ്ടെത്തിയത്.

വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. കൊലപാതകത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ?, കൊലപാതകത്തിന് കാരണമായ സാഹചര്യം എന്തായിരുന്നു എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ പൊലീസ് തയ്യാറായിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ