ദേശീയം

ഭക്ഷണത്തില്‍ ഉപ്പ് കുറഞ്ഞു; ഭാര്യയുടെ തല ഡിവൈഡറില്‍ അടിച്ചുതകര്‍ത്തു, യുവാവ് അറസ്റ്റില്‍ 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഭാര്യയെ ആക്രമിച്ച കുറ്റത്തിന് 28കാരനായ യുവാവ് അറസ്റ്റില്‍. അബ്ദുള്‍ റഹ്മാന്‍ ഷെയിക് അന്‍സാരി എന്നയാളാണ് അറസ്റ്റിലായത്. ഇയാളുടെ ഭാര്യ സിമ്രാന്‍ (25) ആണ് കൊല്ലപ്പെട്ടത്. ഭക്ഷണത്തില്‍ ഉപ്പ് കുറഞ്ഞതിന്റെ പേരിലുണ്ടായ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. 

ഭക്ഷണത്തിന് സ്വാദ് കുറഞ്ഞതിന്റെ പേരിലാണ് വഴക്ക് തുടങ്ങിയത്. പിന്നീട് ഇയാള്‍ ഭാര്യയെ മര്‍ദ്ദിക്കുകയും വലിച്ചിഴച്ച് റോഡിലേക്ക് എത്തിക്കുകയും ചെയ്തു. ഇതിനുപിന്നാലെ സിമ്രാന്റെ തല ഡിവൈഡറില്‍ ശക്തിയായി ഇടിച്ചു. അടുത്തുള്ള ആശുപത്രിയില്‍ സിമ്രാനെ അത്തിച്ചെങ്കിലും അപ്പോഴേക്കും ജീവന്‍ നഷ്ടപ്പെട്ടിരുന്നു. യുവാവിനെതിരെ കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്