ദേശീയം

കത്തി കൊണ്ട് തലയ്ക്ക് ഇടിച്ചു, 45കാരന്റെ ജനനേന്ദ്രിയം ഛേദിച്ചു; മൃതദേഹം കമ്പിളി ഉപയോഗിച്ച് മൂടിയ നിലയില്‍, ഭാര്യ അറസ്റ്റില്‍ 

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യ 45കാരനെ മീന്‍ മുറിയ്ക്കുന്ന കത്തി ഉപയോഗിച്ച് തലയ്ക്ക് ഇടിച്ച് കൊന്നു. ഭര്‍ത്താവിന്റെ ജനനേന്ദ്രിയം യുവതി ഛേദിച്ചതായും പൊലീസ് പറയുന്നു. 

പശ്ചിമബംഗാള്‍ മാലിപുകൂര്‍ ജുജര്‍സാഹ ഗ്രാമത്തിലാണ് സംഭവം. മൊഹ്‌സിന്‍ മാലിക്കാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭാര്യ മനീറയെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലാന്‍ ഉപയോഗിച്ച കത്തി പൊലീസ് കണ്ടെടുത്തു.

കുടുംബ കലഹമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് സംശയിക്കുന്നു.  മാനസിക പ്രശ്‌നങ്ങള്‍ക്ക് മനീറ ചികിത്സ തേടിയിരുന്നു. ഇരുവര്‍ക്കും രണ്ടു കുട്ടികളാണ് ഉളളത്.

രാവിലെ എഴുന്നേറ്റ തന്നോട് കിടപ്പുമുറിയിലേക്ക് പോകാന്‍ അമ്മ ആവശ്യപ്പെട്ടതായി മക്കളില്‍ ഒരാള്‍ പൊലീസിന് മൊഴി നല്‍കി. മുറിയില്‍ പോയപ്പോള്‍ അച്ഛന്റെ മൃതദേഹം കമ്പിളി കൊണ്ട് പുതപ്പിച്ച നിലയിലായിരുന്നു. നിലത്ത് രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു മൃതദേഹമെന്നും മക്കള്‍ പൊലീസിനോട് പറഞ്ഞു. 

മാനസിക പ്രശ്‌നത്തിന് ഭാര്യ നേരത്തെ ചികിത്സയിലായിരുന്നു. ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്നും പൊലീസ് പറയുന്നു. അന്വേഷണം പുരോഗമിക്കുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്: 8,889 കോടിയുടെ പണവും സാധനങ്ങളും പിടിച്ചെടുത്തു, 3,958 കോടിയുടെ മയക്കുമരുന്നും ഉള്‍പ്പെടും

സാമൂഹ്യമാധ്യമം വഴി പരിചയം, 17കാരിയെ വിവാഹവാ​ഗ്ദാനം നൽകി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

രണ്ടാഴ്ച നിര്‍ണായകം, മഞ്ഞപ്പിത്തം മുതിര്‍ന്നവരില്‍ ഗുരുതരമാകാന്‍ സാധ്യതയേറെ: മന്ത്രി വീണാ ജോര്‍ജ്

സുധി അന്നയുടെ 'പൊയ്യാമൊഴി' കാനിൽ: പ്രദർശനം നാളെ

'ഒളിവിലിരുന്ന് സ്വയരക്ഷയ്ക്കു വേണ്ടി പ്രതി പറയുന്ന കാര്യങ്ങള്‍ അപമാനം'; അതിജീവിതയെ അപമാനിക്കുന്ന വിധം വാര്‍ത്തകള്‍ നല്‍കരുത്: വനിതാ കമ്മിഷന്‍