ദേശീയം

ഭര്‍ത്താവിനെയും മക്കളെയും ഉറക്കമരുന്ന് നല്‍കി ബോധം കെടുത്തി; അജ്ഞാത മരുന്ന് കുത്തിവച്ചു കൊന്നു; 41 കാരിയായ ഡോക്ടര്‍ തൂങ്ങിമരിച്ചു

സമകാലിക മലയാളം ഡെസ്ക്

മുംബൈ: 41 കാരിയായ ഡോക്ടര്‍ ഭര്‍ത്താവിനെയും പ്രായപൂര്‍ത്തിയാകാത്ത രണ്ട് മക്കളെയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു.  മഹാരാഷ്ട്രയിലെ നാഗ്പൂരിലായിരുന്നു സംഭവം.

41 കാരിയായ ഡോക്ടര്‍ സുഷമ റാണെയാണ് ആത്മഹത്യ ചെയ്തത്. 42 കാരനായ ഭര്‍ത്താവ് ധീരജ് എന്‍ജിനിയറിങ് കോളജിലെ പ്രൊഫസറാണ്. അഞ്ചും പതിനൊന്നും വയസുള്ള മക്കളെയാണ് കൊലപ്പെടുത്തിയത്. 

മാസ്റ്റര്‍ ബെഡ്‌റൂമിലെ കട്ടിലില്‍ ധീരജിന്റെയും കുട്ടികളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. സീലിംഗ് ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ് ഡോക്ടറെ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.  ഇവരുടെ അമ്മായി ബെഡ്‌റൂമിന്റെ വാതില്‍ മുട്ടിയിട്ട് യാതൊരു പ്രതികരണവും ലഭിക്കാതെ വന്നതോടെ അയല്‍വാസികളെ അറിയിക്കുകയായിരുന്നു. 

സംഭവസ്ഥലത്ത് നിന്ന് രണ്ട് സിറിഞ്ചുകളും ആത്മഹത്യാക്കുറിപ്പും പോലീസ് കണ്ടെടുത്തു. ഒരുമിച്ച് ജീവിക്കുന്നതില്‍ താന്‍ അസുന്തഷ്ടയാണെന്നും ആത്മഹത്യകുറിപ്പില്‍ പറയുന്നു. ഭര്‍ത്താവിനും മക്കള്‍ക്കും ഉറക്കമരുന്ന്് നല്‍കിയ ഭക്ഷണം നല്‍കി അബോധാവസ്ഥയിലായ ശേഷം മരുന്ന് കുത്തിവെച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിന് അയച്ചതായി പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലുവ ​ഗുണ്ടാ ആക്രമണം: നാലുപേർ പിടിയിൽ; ബൈക്കിലും കാറിലുമെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

ഗ്ലാമര്‍ ഷോ നിര്‍ത്തി ഇനി എപ്പോഴാണ് അഭിനയിക്കുന്നത്?; മറുപടിയുമായി മാളവിക മോഹനന്‍

സ്വര്‍ണവിലയില്‍ കനത്ത ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 800 രൂപ

ഗേറ്റ് അടയ്ക്കുന്നതിനിടെ മിന്നലേറ്റു; കശുവണ്ടി ഫാക്ടറി വാച്ചര്‍ മരിച്ചു

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം