ദേശീയം

മുഖ്യമന്ത്രിയുടെ കോവിഡ് ദുരിതാശ്വാസനിധിയിലേക്ക് ഈ യാചകന്‍ നല്‍കിയത് 90,000 രൂപ; ആദരിച്ച് ജില്ലാ കലക്ടര്‍

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: മുഖ്യമന്ത്രിയുടെ കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് മധുരയിലെ ഒരു യാചകന്‍ നല്‍കിയത് 90,000 രൂപ. മധുരൈ സ്വദേശിയായ പൂള്‍ പാണ്ഡ്യനാണ് വിവിധ ഘട്ടങ്ങളിലായി 90,000 രൂപ ജില്ലാ ഭരണകൂടത്തെ ഏല്‍പ്പിച്ചത്. ഇദ്ദേഹം നടത്തിയ മഹത് പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കലക്ടര്‍ ആദരിച്ചു. 

മെയ് 18നാണ് പൂള്‍ പാണ്ഡ്യന്‍ ആദ്യതവണ സംഭാവനയായി പതിനായിരം രൂപ ജില്ലാകലക്ടറെ ഏല്‍പ്പിച്ചത്. പിന്നീട് എട്ട് തവണയായി എണ്‍പതിനായിരം രൂപ സംഭാവനയായി നല്‍കുകയായിരുന്നു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ആദരിക്കേണ്ടവരുടെ പട്ടികയില്‍ ജില്ലാ കലക്ടര്‍ പൂള്‍ പാണ്ഡ്യന്റെ പേരും ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ആ സമയത്തിനുള്ളില്‍ അദ്ദേഹത്തെ കണ്ടെത്താന്‍ ജില്ലാ ഭരണകൂടത്തിന് കഴിഞ്ഞിരുന്നില്ല. 

ഒന്‍പതാമത് തവണ പതിനായിരം രൂപ സംഭാവനയായി നല്‍കാന്‍ ജില്ലാ ആസ്ഥാനത്ത് എത്തിയപ്പോള്‍ അധികൃതര്‍ പൂള്‍ പാണ്ഡ്യനെ കലക്ടറുടെ ചേമ്പറില്‍ എത്തിക്കുകയായിരുന്നു. അവിടെവച്ച് കലക്ടര്‍ ഇദ്ദേഹത്തെ ആദരിക്കുകയായിരുന്നു.

തൂത്തുക്കുടി സ്വദേശിയാണ് പൂള്‍ പാണ്ഡ്യന്‍. മക്കള്‍ ഉപേക്ഷിച്ചതോടെയാണ് ഇയാള്‍ ഭിക്ഷ യാചിക്കാന്‍ തുടങ്ങിയത്. അടുത്തിടെ സര്‍ക്കാള്‍ സ്‌കൂളിലേക്ക് മേശയും കസേരയും മറ്റ് സാധനങ്ങളും വാങ്ങുന്നതിനായി ഇദ്ദേഹം പണം സംഭാവനയായി നല്‍കിയിരുന്നു.ലോക്ക്ഡൗണ്‍ കാലത്ത് മധുരയില്‍ കുടുങ്ങിയ അദ്ദേഹം സര്‍ക്കാരിന്റെ അഭയകേന്ദ്രത്തിലായിരുന്നു താമസം. ലോക്ക്ഡൗണിന് ശേഷം ജനങ്ങളില്‍ നിന്ന് ദാനമായി ലഭിച്ച തുകയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ