ദേശീയം

വീടും സ്ഥലവും എഴുതി നല്‍കിയില്ല; ഭാര്യയും മക്കളും ഓട്ടോ ഡ്രൈവറെ തല്ലിക്കൊന്നു

സമകാലിക മലയാളം ഡെസ്ക്


അഹമ്മദബാദ്: വീടും സ്ഥലവും എഴുതി കൊടുക്കാത്തതിന്റെ പേരില്‍ ഭാര്യ ഭര്‍ത്താവിനെ തല്ലിക്കൊന്നു. ഗുജറാത്തിലെ അഹമ്മദാബാദിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. അമ്പതുകാരനായ ഓട്ടോറിക്ഷ ഡ്രൈവര്‍ വീനു പര്‍മര്‍ ആണ് കൊല്ലപ്പെട്ടത്. രണ്ട് മക്കളുടെ സഹായത്തോടെയാണ് ഭാര്യ ക്രൂരകൃത്യം ചെയ്തത്. 

വീനുവിന്റെ കൈവശമുള്ള വീടും സ്ഥലും സ്വന്തം പേരിലാക്കാത്തതിന്റെ ദേഷ്യത്തിലാണ് ഭാര്യ രഞ്ജന്‍ കൊലപാതകം നടത്തിയത്. 19 വയസ്സുള്ള മകളും 17 വയസ്സുള്ള മകനും രഞ്ജനൊപ്പം അച്ഛനെ മര്‍ദിക്കാന്‍ കൂട്ടുനിന്നു. 

മെയ് അഞ്ചിന് ഇവരില്‍ നിന്ന് രക്ഷപ്പെടുത്തണം എന്നാവശ്യപ്പെട്ട് വീനു സഹോദരനെ വിളിച്ചിരുന്നു. സഹോദരനും കൂട്ടരുമെത്തി ഇയാളെ ആശുപത്രിയില്‍ എത്തിച്ചു.് വീട്ടില്‍ തിരിച്ചെത്തിയ വീനുവിനെ ആറാംതീയതി അബോധാവസ്ഥയില്‍ കണ്ടെത്തിയ അയല്‍വാസി സഹോദരനെ വിവരമറിയിച്ചു. തുടര്‍ന്ന ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല. കടുത്ത മര്‍ദനത്തെ തുടര്‍ന്നുണ്ടായ ക്ഷതമാണ് മരണകാരണം എന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം