ദേശീയം

രാത്രി മാതാപിതാക്കള്‍ ഇല്ലാത്ത സമയത്ത് കാമുകന്‍ വന്നു; ബഹളംവെച്ച പതിനൊന്നു വയസ്സുള്ള സഹോദരിയെ പതിനാറുകാരി വെട്ടിക്കൊന്നു

സമകാലിക മലയാളം ഡെസ്ക്

റായ്പൂര്‍: പതിനൊന്നുകാരിയെ കൊന്ന സഹോദരിയും കാമുകനും അറസ്റ്റില്‍. വീട്ടില്‍ മാതാപിതാക്കളില്ലാത്ത സമയത്ത് കാമുകനൊപ്പം സമയം ചെലവഴിക്കുന്നത് കണ്ടതിനാലാണ് പതിനൊന്നുകാരിയെ പതിനാറുകരിയായ സഹോദരിയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തിയത്. റായ്പൂരിലാണ് സംഭവം നടന്നത്. 

വെള്ളിയാഴ്ച രാത്രി മാതാപിതാക്കള്‍ സ്ഥലത്തില്ലാത്ത സമയത്ത് പതിനാറുകാരിയുടെ കാമുകന്‍ വീട്ടിലെത്തുകയായിരുന്നു. ഇവര്‍ ഒന്നിച്ചിരിക്കുന്നത് കണ്ട സഹോദരി ബഹളം വെച്ചു. ഇതേത്തുടര്‍ന്ന് തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് ബോധം കെടുത്തിയ ശേഷം കോടാലി ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. 

മൊബൈല്‍ ഫോണ്‍ ഉപയോഗത്തെ കുറിച്ചുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് താന്‍ സഹോദരിയെ കൊന്നത് എന്നായിരുന്നു പെണ്‍കുട്ടി ആദ്യം പൊലീസിനോട് പറഞ്ഞത്. എന്നാല്‍ പെണ്‍കുട്ടിയുടെ മൊഴിയില്‍ സംശയം തോന്നിയ പൊലീസ് കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. 

പെണ്‍കുട്ടിയുടെ ഫോണ്‍ പരിശോധിച്ച പൊലീസ്, അന്നേ ദിവസത്തെ കോള്‍ ലിസ്റ്റ് ഡിലീറ്റ് ചെയ്തതായും കണ്ടെത്തി. പിന്നീട് സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഫോണ്‍ നമ്പറുകള്‍ ശേഖരിച്ചു. ഇതില്‍ ഏറ്റവും കൂടുതല്‍ വിളിച്ച നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് കാമുകനെ കുടുക്കിയത്. ആദ്യം താന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് പറഞ്ഞെങ്കിലും പിന്നീട് ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

400 സീറ്റ് തമാശ, 300 അസാധ്യം, ഇരുന്നുറു പോലും ബിജെപിക്ക് വെല്ലുവിളി: ശശി തരൂര്‍

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍കള്‍ക്ക് കര്‍ശനനിയന്ത്രണം

ഐ ലൈനര്‍ കൊണ്ട് അമ്മാമയുടെ കയ്യില്‍ ടാറ്റൂ; 'വെക്കേഷനായാല്‍ എന്തൊക്കെ കാണണം'; ചിത്രവുമായി സുജാത

ഹാരിസ് റൗഫ് തിരിച്ചെത്തി; ടി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് പാകിസ്ഥാന്‍