ദേശീയം

നായ്ക്കള്‍ക്കു നല്‍കാനായി റൊട്ടി ഉണ്ടാക്കിയില്ല, ഇരുപതു വയസ്സുള്ള സഹോദരിയെ വെടിവച്ചുകൊന്നു, യുവാവ് പൊലീസില്‍ കീഴടങ്ങി

സമകാലിക മലയാളം ഡെസ്ക്

മീററ്റ് (യുപി): നായ്ക്കള്‍ക്കു കൊടുക്കാന്‍ റൊട്ടിയുണ്ടാക്കാന്‍ വിസമ്മതിച്ച സഹോദരിയെ യുവാവ് വെടിവച്ചുകൊന്നു. മീററ്റിലെ ഗംഗാനഗറിലാണ് സംഭവം. കൊലപാതകം ചെയ്ത ആശിഷ് എന്ന യുവാവ് പൊലീസില്‍ കീഴടങ്ങി.

ഒട്ടേറെ നായ്ക്കളെ വളര്‍ത്തുന്നയാളാണ് ആശിഷ് എന്ന് പൊലീസ് പറഞ്ഞു. നായ്ക്കള്‍ക്കു നല്‍കാനായി റൊട്ടിയുണ്ടാക്കാന്‍ ഇരുപതു വയസ്സുള്ള സഹോദരി പരുളിനോട് ഇയാള്‍ ആവശ്യപ്പെട്ടു. ആവര്‍ത്തിച്ചു പറഞ്ഞിട്ടും സഹോദരി വിസമ്മതിച്ചതോടെ നിയന്ത്രണം നഷ്ടപ്പെട്ട ഇയാള്‍ തോക്കെടുത്ത് വെടിവയ്ക്കുകയായിരുന്നു.

പരുളിന്റെ നെറ്റിയിലും നെഞ്ചിലുമാണ് വെടിയേറ്റത്. സംഭവ സ്ഥലത്തുതന്നെ പരുള്‍ മരിച്ചു. ശബ്ദം കേട്ട് വീട്ടുകാര്‍ എത്തിയപ്പോള്‍ പരുള്‍ ചോരയില്‍ കുളിച്ചുകിടക്കുന്നതാണ് കണ്ടത്. 

ആശിഷ് തന്നെയാണ് പൊലീസിനെ വിളിച്ചുവരുത്തി വിവരങ്ങള്‍ പറഞ്ഞത്. ഇയാളെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്തു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്. 

ആശിഷ് പറഞ്ഞതിനൊപ്പം മറ്റുസാധ്യതകളും പൊലീസ് അന്വേഷിക്കുന്നുണ്ടെന്ന് സര്‍ക്കിള്‍ ഓഫിസര്‍ പൂനം സിരോഹി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

സിപിഐ നേതാവ് അതുല്‍ കുമാര്‍ അഞ്ജാന്‍ അന്തരിച്ചു

കേരളത്തിലും സ്വകാര്യ ട്രെയിന്‍, സര്‍വീസ് തുടങ്ങുന്നത് ജൂണ്‍ നാലുമുതല്‍, ആദ്യ ടൂര്‍ പാക്കേജ് ഗോവയിലേക്ക്; പ്രീമിയം സൗകര്യങ്ങള്‍

'രജിസ്റ്റർ ചെയ്തതുകൊണ്ട് മാത്രം കാര്യമില്ല; ആചാരപ്രകാരമുള്ള ചടങ്ങുകള്‍ ഇല്ലെങ്കില്‍ ഹിന്ദു വിവാഹത്തിന് സാധുതയില്ല': സുപ്രീംകോടതി

കെ-ടെറ്റ്: അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി