ദേശീയം

വ്യവസായിയെ കൊല്ലാന്‍ ഹോട്ടലിലെത്തി; ക്വട്ടേഷന്‍ സംഘം യുവതികളെ ആവശ്യപ്പെട്ടു; തോക്കിന്‍ മുനയില്‍ നിര്‍ത്തി ജീവനക്കാരികളെ കൂട്ടബലാത്സംഗം ചെയ്തു

സമകാലിക മലയാളം ഡെസ്ക്

ജയ്പുര്‍: ഹോട്ടല്‍ ജീവനക്കാരികളായ രണ്ട് യുവതികളെ തോക്കിന്‍ മുനയില്‍ നിര്‍ത്തി അഞ്ച് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു. രാജസ്ഥാനിലെ ആല്‍വാറിന് സമീപം നീമ്രനയിലാണ് സംഭവം. കുറ്റക്കാരായ നരേഷ് ഗുജ്ജര്‍, ലോകേഷ്, രാഹുല്‍, ദനവീര്‍, പ്രിന്‍സ് തിവാരി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ത്രീ സ്റ്റാര്‍ ഹോട്ടലിലെ ജീവനക്കാരികളായ യുവതികളെ പിന്നീട് പൊലീസെത്തി രക്ഷപ്പെടുത്തി. 

ഒരു ബസിനസുകാരനെ കൊലപ്പെടുത്തുന്നതിന്റെ ക്വട്ടേഷനുമായി എത്തിയതായിരുന്നു സംഘം. ഹോട്ടലിലെ ജീവനക്കാരികളെയാണ് സംഘം ബലാത്സംഗത്തിന് ഇരകളാക്കിയത്. 

ഹോട്ടലിലെത്തിയ സംഘം മാനേജരോട് ലൈംഗിക തൊഴിലാളികളെ എത്തിക്കാന്‍ ആവശ്യപ്പെട്ടു. പിന്നാലെ കൂട്ടത്തിലുണ്ടായിരുന്ന രണ്ട് പേര്‍ വനിതാ ജീവനക്കാര്‍ താമസിക്കുന്ന റൂമുകളില്‍ അതിക്രമിച്ച് കയറി രണ്ട് ജീവനക്കാരികളെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയായിരുന്നു. 

ഹോട്ടല്‍ മാനേജര്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനിലെത്തി ഇവരെക്കുറിച്ചുള്ള സൂചനകള്‍ കൈമാറി. മുറിയെടുത്ത സംഘത്തിന്റെ കൈയില്‍ തോക്കടക്കമുള്ള മാരകായുധങ്ങള്‍ ള്ളതായും മാനേജര്‍ പൊലീസിനെ അറിയിച്ചു. പിന്നാലെ പൊലീസെത്തി പ്രതികളെ പിടികൂടുകയായിരുന്നു. 

അറസ്റ്റിലായ ഗുജ്ജര്‍ നേരത്തെ ഒരു കൊലപാതക കേസില്‍ പ്രതിയായി ജയിലില്‍ കഴിഞ്ഞ ക്രിമിനലാണെന്ന് പൊലീസ് പറയുന്നു. ഇവരില്‍ നിന്ന് രണ്ട് പിസ്റ്റളുകളും വെടിയുണ്ടകളും പൊലീസ് കണ്ടെടുത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ആനുകൂല്യങ്ങള്‍ക്ക് എന്ന പേരില്‍ വോട്ടര്‍മാരുടെ പേരുകള്‍ ചേര്‍ക്കരുത്; രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് മുന്നറിയിപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

അല്ലു അർജുന്റെ 'ഷൂ ‍ഡ്രോപ് സ്റ്റെപ്പ്'; നേരിൽ കാണുമ്പോൾ പഠിപ്പിക്കാമെന്ന് വാർണറോട് താരം

പ്രമേഹ രോ​ഗികളുടെ ശ്രദ്ധയ്‌ക്ക്; വെറും വയറ്റിൽ ഇവ കഴിക്കരുത്

ബ്രിജ് ഭൂഷണ് സീറ്റില്ല; മകന്‍ കരണ്‍ ഭൂഷണ്‍ കൈസര്‍ഗഞ്ചില്‍ ബിജെപി സ്ഥാനാര്‍ത്ഥി