ദേശീയം

അടുക്കളയില്‍ ഭക്ഷണം കണ്ടില്ല; മാനസിക രോഗിയായ ആള്‍ 7 വയസുകാരിയായ മകളെയും  പാല്‍ക്കാരിയെയും കുത്തിക്കൊന്നു

സമകാലിക മലയാളം ഡെസ്ക്

വാരാണസി: അടുക്കളയില്‍ ഭക്ഷണം ഇല്ലാത്തതിനെ തുടര്‍ന്ന് അച്ഛന്‍ മകളെയും പാല്‍ക്കാരിയെയും കുത്തിക്കൊന്നു. തടയാന്‍ ശ്രമിച്ച മ്മയ്ക്കും, ഭാര്യയ്ക്കും കനും സാരമായി പരിക്കേറ്റു. ഉത്തര്‍പ്രദേശലെ ജനുപുരിലാണ് സംഭവം. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

സോനു എന്നയാളാണ് കൊലനടത്തിയത്. ഇയാള്‍ മാനസിക രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ ഏഴ് വര്‍ഷമായി പ്രദേശത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. തിങ്കളാഴ്ച പരിശോധനയ്ക്കായി വാരാണസിയിലേക്ക് കൊണ്ടുപോകുന്നതിനിടെ വണ്ടിയില്‍ നിന്ന് ചാടി രക്ഷപ്പെട്ടതിന് പിന്നാലെ വൈകീട്ട് വീട്ടിലെത്തുകയായിരുന്നു.

ചൊവ്വാഴ്ച പുലര്‍ച്ചെ സോനു ഭക്ഷണത്തിനായി അടുക്കളയിലെത്തിയെങ്കിലും  അവിടെ ഒന്നും കണ്ടെത്താന്‍ ആയിരുന്നില്ല. ഇതേതുടര്‍ന്ന കോപാകുലനായ ഇയാള്‍ ഏഴ് വയസുകാരിയായ മകളെ കത്തിയെടുത്ത് കുത്തുകയായിരുന്നു. ഇതിനിടെ മകളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ സോനുവിന്റെ അമ്മയ്ക്കും കുത്തേറ്റു. ഏഴുവയസുകാരി സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ബഹളം കേട്ട് എത്തിയ ഭാര്യയെയും മകനെയും ഇയാള്‍ ആക്രമിച്ചു. വീട്ടില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനടെ പാല്‍ക്കാരി ഇയാളെ തടഞ്ഞുവെക്കുകയായിരുന്നു. ഇവരെയും ഇയാള്‍ കുത്തകുയായിരുന്നു.

തുടര്‍ന്ന് നാട്ടുകാര്‍ പൊലിസിനെ അറിയിക്കുകയായിരുന്നു. പൊലീസാണ് പരിക്കേറ്റ കുടുംബാംഗങ്ങളെയും പാല്‍ക്കാരിയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ പാല്‍ക്കാരി ആശുപത്രിയില്‍വച്ച് മരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ കായിക മത്സരങ്ങൾ വേണ്ട; നിയന്ത്രണവുമായി സർക്കാർ

സ്പിന്നില്‍ കുരുങ്ങി ചെന്നൈ; അനായാസം ജയിച്ചു കയറി പഞ്ചാബ്

3 ജില്ലകളിൽ ഉഷ്ണ തരം​ഗം; ഇടി മിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ