ദേശീയം

ജ്യേഷ്ഠന്റെ ഭാര്യയ്‌ക്കൊപ്പം ഭര്‍ത്താവ്; 28 കാരി പരാതിയുമായി പൊലീസ് സ്റ്റേഷനില്‍

സമകാലിക മലയാളം ഡെസ്ക്


അഹമ്മദാബാദ്: ശാരീരികവും മാനസികവുമായി ഭര്‍ത്താവും കുടുംബവും പീഡിപ്പിക്കുന്നുവെന്ന പരാതിയുമായി 28കാരി പൊലീസില്‍ പരാതി നല്‍കി. ഭര്‍ത്താവിനെയും അയാളുടെ സഹോദരന്റെ ഭാര്യയെയും അരുതാത്ത സാഹചര്യത്തില്‍ കണ്ടതോടെയാണ് പരാതിയുമായി പൊലീസിനെ സമീപിക്കാന്‍ യുവതി തീരുമാനിച്ചത്. സ്ത്രീധനത്തെ ചൊല്ലി ഭര്‍തൃവീട്ടുകാര്‍ നിരന്തരം മര്‍ദ്ദിച്ചതായും യുവതി പരാതിയില്‍ പറയുന്നു. 

ഗുജറാത്ത് ഖോഖ്‌റ സ്വദേശിനിയായ ഇരുപത്തിയെട്ടുകാരിയാണ് ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് പരാതി നല്‍കിയിരിക്കുന്നത്. മെക്കാനിക്കല്‍ എഞ്ചിനിയറാണ് ഇവര്‍. വിവാഹശേഷംജോലി ഉപേക്ഷിക്കാന്‍ ഭര്‍ത്താവും കുടുംബവും ആവശ്യപ്പെട്ടതായും ഇവര്‍ ആരോപിക്കുന്നു. ഗര്‍ഭിണിയായ ജ്യേഷ്ഠത്തിയമ്മയെ നോക്കാന്‍ വേണ്ടിയായിരുന്നെന്നും ഇവര്‍ പറയുന്നു.  ജ്യേഷ്ഠന്റെ ഭാര്യയ്‌ക്കൊപ്പം ഭര്‍ത്താവിനെ അരുതാത്ത സാഹചര്യത്തില്‍ കണ്ടിരുന്നുവെന്നും യുവതി ആരോപിക്കുന്നു. മദ്യപിക്കാനും ഭര്‍ത്താവ് നിര്‍ബന്ധിക്കാറുണ്ടായിരുന്നെന്നും യുവതി പറയുന്നു. 

ഇതിനിടെ ഭര്‍ത്താവിന് മുംബൈയിലേക്ക് സ്ഥലം മാറ്റം കിട്ടിയതോടെ അങ്ങോട്ടേക്ക് മാറിയിരുന്നു. എന്നാല്‍ ഗര്‍ഭിണിയായതോടെ നാട്ടിലേക്ക് തന്നെ മടക്കി അയച്ചു. തന്റെ പിതാവ് വീട് വിറ്റുവെന്നറിഞ്ഞപ്പോള്‍ നാലരലക്ഷം രൂപ വാങ്ങിവരാന്‍ ആവശ്യപ്പെട്ടിരുന്നു. ഭര്‍ത്താവിന്റെ എടുത്താല്‍ ക്രൂരമായി മര്‍ദ്ദിച്ചതായും ഇവര്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് 'അപ്രത്യക്ഷ'നായി നരേന്ദ്രമോദി; ചിത്രവും പേരും നീക്കി

തിരിച്ചു കയറി സ്വര്‍ണ വില, പവന് 560 രൂപ ഉയര്‍ന്നു

കോമേഡിയന്‍ ശ്യാം രംഗീല നരേന്ദ്രമോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കും

5 വര്‍ഷം കൊണ്ട് വര്‍ധിച്ചത് 43%; ബിജെപി എംപി മേനക ഗാന്ധിക്ക് 97.17 കോടിയുടെ ആസ്തി

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്