ദേശീയം

കൂട്ട ബലാത്സംഗത്തിന് ഇരയായ യുവതിക്ക് ഗ്രാമത്തില്‍ വിലക്ക്, പുറത്താക്കാന്‍ മൂന്നു പഞ്ചായത്തുകളില്‍ പ്രമേയം

സമകാലിക മലയാളം ഡെസ്ക്

ഔറംഗബാദ്: കൂട്ട ബലാത്സംഗത്തിന് ഇരയായ മുപ്പതുകാരിയെ ഗ്രാമ പഞ്ചായത്ത് യോഗം ചേര്‍ന്ന് നാട്ടില്‍നിന്നു പുറത്താക്കി. സമീപത്തെ രണ്ടു പഞ്ചായത്തുകള്‍ കൂടി യുവതിക്ക് വിലക്ക് ഏര്‍പ്പെടുത്തി പ്രമേയം പാസാക്കി. 

മഹാരാഷ്ട്രയിലെ ബീഡ് ജില്ലയില്‍ 2015ല്‍ കൂട്ട ബലാത്സംഗത്തിന് ഇരയായ യുവതിയാണ് നാട്ടില്‍ വിലക്കു നേരിടുന്നത്. നാട്ടുകള്‍ തന്നെ ഉപദ്രവിക്കുന്നെന്ന് കാണിച്ച് യുവതി പൊലീസില്‍ പരാതി നല്കി. ഇക്കാര്യം അന്വേഷിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു.

്അഞ്ചു വര്‍ഷം മുമ്പ് പരുത്തിപ്പാടത്തേക്കു പോവും വഴിയാണ് യുവതി കൂട്ടബലാത്സംഗത്തിന് ഇരയായത്. ഈ കേസില്‍ ഈ വര്‍ഷം ആദ്യമാണ് കോടതി വിധി പറഞ്ഞത്. നാലു പേരെ കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിച്ചു. 

നാട്ടില്‍ നിന്നു പോവണം എന്ന് ആവശ്യപ്പെട്ട് ഗ്രാമത്തിലുള്ളവര്‍ ഭീഷണിപ്പെടുത്തുകയാണെന്ന് യുവതി മാധ്യമങ്ങളോടു പറഞ്ഞു. തനിക്കു വിലക്ക് ഏര്‍പ്പെടുത്തിയെന്നു കാണിച്ച് വീടിനു മുന്നില്‍ നോട്ടീസ് പതിച്ചിരിക്കുകയാണ്. ഇതിനായി പഞ്ചായത്ത് പ്രമേയം പാസാക്കിയെന്നും യുവതി പറഞ്ഞു.

യുവതിക്ക് വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ട് മൂന്നു പഞ്ചായത്തുകള്‍ പ്രമേയം പാസാക്കിയിട്ടുണ്ടെന്ന് ബ്ലോക്ക് വികസന ഓഫിസര്‍ അനിരുദ്ധ സനപ് പറഞ്ഞു. കഴിഞ്ഞ ഓഗസ്റ്റ് 15നാണ് പ്രമേയം പാസാക്കിയത്. വീടിനു മുന്നില്‍ നോട്ടീസ് പതിച്ചിരിക്കുന്നത് കയ്യേറ്റവുമായി ബന്ധപ്പെട്ടാണെന്നാണ് ഗ്രാമ സേവകര്‍ അറിയിച്ചതെന്നും ഓഫിസര്‍ വിശദീകരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ