ദേശീയം

അച്ഛന് മറ്റൊരു സ്ത്രീയുമായി ബന്ധം; 61കാരനെ മകന്‍ കുത്തിക്കൊന്നു

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: റിട്ടയേര്‍ഡ് ആര്‍ബിഐ ഉദ്യോഗസ്ഥനെ മകന്‍ കുത്തിക്കൊന്നു. കൊലപ്പെടുത്തിയ ശേഷം ദേഹത്ത് തിളച്ചവെള്ളം ഒഴിച്ചു. ബംഗളുരുവിലെ ഭാരതി നഗറില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം.

61 വയസുകാരനായ അമര്‍നാഥാണ് മരിച്ചത്. ഭാര്യയുമായി ദീര്‍ഘനാളായി പിരിഞ്ഞു കഴിയുന്ന അമര്‍നാഥിന് മറ്റൊരു സ്ത്രീയുമായി അടുപ്പമുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് മകന്‍ പിതാവുമായി പലപ്പോഴായി വഴക്കിട്ടിരുന്നു. കൂടാതെ സ്വത്ത് മുഴുവന്‍ തന്റെ പേരില്‍ ആക്കണമെന്ന് പറഞ്ഞ് സമ്മര്‍ദ്ദവും ചെലുത്തിയിരുന്നു. നീണ്ടകാലത്തെ മുംബൈ ജീവിതം അവസാനിപ്പിച്ച് അടുത്തിടെയാണ് ബംഗളൂരുവില്‍ ശേഷിക്കുന്ന കാലം ജീവിക്കാനായി എത്തിയത്. 

മൂന്ന് ദിവസം മുന്‍പാണ് 27 കാരനായ മകന്‍ മുംബൈയില്‍ നിന്ന് ബംഗളൂരുവില്‍ എത്തിയത്. മയക്കുമരുന്നിന് അടിമയായ യുവാവിന് മറ്റൊരു സ്ത്രീയുമായുള്ള അച്ഛന്റെ ബന്ധം ഇഷ്ടമായിരുന്നില്ല. കൂടാതെ പിതാവിന്റെ സ്വത്ത് എത്രയും വേഗം കൈവശപ്പെടുത്താന്‍ ആഗ്രഹിക്കുയും ചെയ്തിരുന്നു. സ്വത്ത് തന്റെ പേരില്‍ എഴുതി തന്നിട്ടില്ലെങ്കില്‍ പിതാവിനെ കൊലപ്പെടുത്തുമെന്ന് കൗണ്‍സിലിങിനിടെ മകന്‍ പറഞ്ഞകാര്യം കൗണ്‍സിലര്‍ പിതാവിനെ അറിയിക്കുകയും ചെയ്തിരുന്നു.

ചൊവ്വാഴ്ച രാത്രി പത്തുമണിക്ക് മകന്‍ പിതാവിന്റെ സ്വത്തിനെ ചൊല്ലിയും പ്രണയത്തെ ചൊല്ലിയും ഇരുവരും വഴക്കിട്ടു. വഴക്ക് രൂക്ഷമായതിന് പിന്നാലെ കൈയില്‍ കരുതിയ കത്തി എടുത്ത് അച്ഛനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് തിളച്ച വെള്ളം ദേഹത്ത് ഒഴിച്ചക്കുകയുമായിരുന്നു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്