ദേശീയം

എഴുന്നേൽക്കാൻ വൈകി; ഭാര്യാസഹോദരിയുടെ മുന്നിലിട്ട് വഴക്ക് പറഞ്ഞു; യുവതിയെ ഭർത്താവ് ശ്വാസംമുട്ടിച്ച് കൊന്നു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഭാര്യാസഹോദരിയുടെ മുന്നില്‍വെച്ച് തന്നെ ശകാരിച്ചതിന് ഭര്‍ത്താവ് ഭാര്യയെ ശ്വാസംമുട്ടിച്ച് കൊന്നു. ഗാസിയാബാദ് സ്വദേശിനി സാമിനയെയാണ് ഭര്‍ത്താവ് ഫസറുദ്ദീന്‍ കൊലപ്പെടുത്തിയത്. ചൊവ്വാഴ്ച ഡല്‍ഹിയിലെ സംഗംവിഹാറിലായിരുന്നു സംഭവം.

സാമിനയുടെ ചികിത്സയ്ക്കായാണ് ഫസറുദ്ദീനും കുടുംബവും ഡല്‍ഹിയിലെ സഹോദരന്റെ വീട്ടിലെത്തിയത്. കഴിഞ്ഞദിവസം രാവിലെ എഴുന്നേല്‍ക്കാന്‍ വൈകിയതിന് ഫസറുദ്ദീനെ ഭാര്യ ശകാരിച്ചിരുന്നു. സഹോദരിയുടെ മുന്നില്‍വെച്ചാണ് സാമിന ഫസറുദ്ദീനെ വഴക്കുപറഞ്ഞത്. പരസ്യമായി ശകാരിച്ചതിന് ഫസറുദ്ദീന്‍ ഭാര്യയോട് കയര്‍ക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനുപിന്നാലെയാണ് ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്.

അവശനിലയില്‍ കണ്ടെത്തിയ സാമിനയെ ഉടന്‍തന്നെ ബന്ധുക്കള്‍ എയിംസില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കേസില്‍ ഫസറുദ്ദീനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ