ദേശീയം

പുതുവര്‍ഷ ആഘോഷത്തിനിടെ മൂന്നംഗ കുടുംബം കാറിനുളളില്‍ വെടിയേറ്റ് മരിച്ചനിലയില്‍, അന്വേഷണം

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഭാര്യയെയും പ്രായപൂര്‍ത്തിയാവാത്ത മകളെയും വെടിവെച്ച് കൊന്ന് സ്വയം ജീവനൊടുക്കി. ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബിസിനസ്സുകാരന്‍ അടങ്ങുന്ന മൂന്നംഗ കുടുംബത്തെ കാറിനുളളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വെടിവയ്പില്‍ ഗുരുതരമായി പരിക്കേറ്റ പ്രായപൂര്‍ത്തിയാവാത്ത മകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഉത്തര്‍പ്രദേശ് മഥുര ജില്ലയില്‍ യമുന എക്‌സ്പ്രസ്‌വേയിലാണ് സംഭവം.  പുതുവര്‍ഷം ആഘോഷിക്കാന്‍ പുറത്തിറങ്ങിയതാണ് കുടുംബമെന്ന് പൊലീസ് പറയുന്നു. ബിസിനസ്സുകാരനെയും ഭാര്യയെയും മകളെയും കാറിനുളളില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. കാര്‍ പരിശോധിക്കുമ്പോള്‍ മകനെ ഗുരുതരമായി പരിക്കേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

കാര്‍ പൊലീസിന്റെ പട്രോളിങ് വാഹനത്തിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.  മഥുര രജിസ്റ്റേര്‍ഡ് കാറാണ് ഇതെന്ന് പൊലീസ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

'രജിസ്റ്റർ ചെയ്തതുകൊണ്ട് മാത്രം കാര്യമില്ല; ആചാരപ്രകാരമുള്ള ചടങ്ങുകള്‍ ഇല്ലെങ്കില്‍ ഹിന്ദു വിവാഹത്തിന് സാധുതയില്ല': സുപ്രീംകോടതി

കെ-ടെറ്റ്: അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി

കുളിര് തേടി മൂന്നാര്‍ പോയിട്ടും കാര്യമില്ല, ചുട്ടുപൊള്ളി ഹില്‍ സ്റ്റേഷന്‍; റെക്കോര്‍ഡ് ചൂട്

സുരേഷ് റെയ്‌നയുടെ ബന്ധു വാഹനാപകടത്തില്‍ മരിച്ചു