ദേശീയം

സഹപാഠിയുടെ വിസര്‍ജ്യം രണ്ടാം ക്ലാസുകാരനെക്കൊണ്ട് നീക്കിച്ചു; അധ്യാപികയ്ക്ക് അഞ്ചു വര്‍ഷം തടവ്

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ; രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെക്കൊണ്ട് വിസര്‍ജ്യം നീക്കിച്ച ഗവണ്‍മെന്റ് അധ്യാപികയ്ക്ക് തടവുശിക്ഷ. നാമക്കല്‍ മുനിസിപ്പല്‍ സ്‌കൂള്‍ അധ്യാപിക വിജയലക്ഷ്മിയെയാണ് അഞ്ച് വര്‍ഷം തടവിന് ശിക്ഷിച്ചത്. കൂടാതെ 1000 രൂപ പിഴയും ഒടുക്കണമെന്നും മജിസ്‌ട്രേറ്റ് കോടതി വിധിച്ചു. പിന്നോക്കവിഭാഗക്കാരനായ ബാലനെക്കൊണ്ട് അധ്യാപിക നിര്‍ബന്ധിച്ച് മാലിന്യം നീക്കം ചെയ്യിക്കുകയായിരുന്നു.

2015 നവംബറിലാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. പഠിപ്പിക്കാനെത്തിയ ടീച്ചര്‍ ക്ലാസില്‍ വിസര്‍ജ്യം കണ്ടു. അന്വേഷിച്ചപ്പോള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി ചെയ്തതാണെന്ന് മറ്റ് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. എന്നാല്‍ രണ്ടാം ക്ലാസുകാരനായ ശശിധരനെക്കൊണ്ട് വെറും കയ്യാല്‍ മാലിന്യം നീക്കിക്കുകയായിരുന്നു. ഇത് കുട്ടി മാതാപിതാക്കളെ അറിയിച്ചു. അടുത്തദിവസം ബന്ധുക്കളും അയല്‍ക്കാരുമെല്ലാം ചേര്‍ന്ന് അധ്യാപികയ്‌ക്കെതിരേ നടപടി ആവശ്യപ്പെട്ട് സ്‌കൂളില്‍ എത്തി. പരാതിയെത്തുടര്‍ന്ന് അതിന് അടുത്ത ദിവസം തന്നെ ടീച്ചര്‍ അറസ്റ്റിലായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ