ദേശീയം

തമിഴ്‌നാട്ടില്‍ 24കാരിയെ കത്തിമുനയില്‍ നിര്‍ത്തി കൂട്ടബലാത്സംഗം ചെയ്തു, കാമുകനെ മര്‍ദിച്ച് അവശനാക്കി; കയ്യില്‍ ഉളളതെല്ലാം കവര്‍ന്നു

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്‌നാട്ടില്‍ കത്തിമുനയില്‍ നിര്‍ത്തി 24കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി. കൂടെയുണ്ടായിരുന്ന കാമുകനെ മര്‍ദിക്കുകയും ഇരുവരുടെയും കയ്യില്‍ ഉണ്ടായിരുന്നതെല്ലാം തട്ടിപ്പറിക്കുകയും ചെയ്തതായി പൊലീസ് പറയുന്നു. 

തമിഴ്‌നാട്ടിലെ വെല്ലൂരില്‍ ശനിയാഴ്ച വൈകീട്ടാണ് സംഭവം. നഗരമധ്യത്തിലുളള വെല്ലൂര്‍ കോട്ടയ്ക്ക് സമീപമുളള പാര്‍ക്കില്‍ രാത്രി ഏഴുമണിയോടെയാണ് സംഭവം നടന്നതെന്ന് പൊലീസ് പറയുന്നു.മൂന്നുപേര്‍ ചേര്‍ന്ന് 24കാരിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് കേസ്. കൂടെയുണ്ടായിരുന്ന കാമുകനെ മര്‍ദിച്ച് അവശനാക്കിയ ശേഷമായിരുന്നു പീഡനം. കൂടാതെ ഇരുവരുടെയും കയ്യില്‍ ഉണ്ടായിരുന്നവയെല്ലാം ഇവര്‍ കവര്‍ന്നതായും പൊലീസ് പറയുന്നു.

സംഭവുമായി ബന്ധപ്പെട്ട് 18 വയസ്സ് പ്രായമുളള രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നാമത്തെ ആള്‍ക്ക് വേണ്ടിയുളള തെരച്ചില്‍ ആരംഭിച്ചതായി പൊലീസ് പറയുന്നു. ബലാത്സംഗം, മോഷണം എന്നി കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്ത് പൊലീസ് അന്വേഷണം നടത്തുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മദ്യനയ അഴിമതി: ബിആര്‍എസ് നേതാവ് കെ കവിതയ്ക്ക് തിരിച്ചടി; ജാമ്യാപേക്ഷ കോടതി തള്ളി

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു

ടി 20 ലോകകപ്പ് ആതിഥേയരായ വെസ്റ്റിന്‍ഡീസിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടനയെന്ന് റിപ്പോര്‍ട്ട്

'ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല; എനിക്ക് ദേഷ്യമല്ല, സങ്കടമാണ്': കരണ്‍ ജോഹര്‍

വെറും 13,000 രൂപ വില, മികച്ച കാഴ്ചാനുഭവം, വാട്ടര്‍ റെസിസ്റ്റന്‍സ്; വരുന്ന ഐക്യൂഒഒയുടെ കിടിലന്‍ ഫോണ്‍