ദേശീയം

മാര്‍ച്ച് അവസാനം ഏഴു ശതമാനം, ജൂലൈ ഒന്നിന് 60 ശതമാനത്തിലേക്ക്; മൂന്നര ലക്ഷത്തോളം പേര്‍ രോഗമുക്തി നേടി, കോവിഡ് ചികിത്സയില്‍ വലിയ പുരോഗതിയെന്ന് കേന്ദ്രം 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ദിനപ്രതി കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചുവരുന്നത് ആശങ്ക പരത്തുന്നുണ്ടെങ്കിലും രോഗമുക്തി നിരക്കും ആനുപാതികമായി ഉയരുന്നത് പ്രതീക്ഷ നല്‍കുന്നു. നിലവില്‍ രാജ്യത്ത് കോവിഡ് മുക്തി നിരക്ക് 60 ശതമാനത്തിലേക്ക് അടുക്കുകയാണ്. ജൂലൈ ഒന്നു വരെയുളള കണക്കനുസരിച്ച് രാജ്യത്ത് കോവിഡ് രോഗം ഭേദമായി ആശുപത്രി വിട്ടവരുടെ തോത് 59.43 ശതമാനമെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇതുവരെ 5,85,493 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 3,47,978 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ മുന്നേറ്റം രേഖപ്പെടുത്തിയതായി സര്‍ക്കാര്‍ വ്യക്തമാക്കുന്നു. ലോക്ക്ഡൗണ്‍ ആദ്യമായി പ്രഖ്യാപിച്ചതിന് ശേഷമുളള കണക്കുകളുടെ അടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ വിലയിരുത്തല്‍.

മാര്‍ച്ച് അവസാനത്തില്‍ ഏഴു ശതമാനമായിരുന്നു രോഗമുക്തി നിരക്ക്. മെയ് മാസത്തിന്റെ തുടക്കത്തില്‍ ഇത് 26 ശതമാനമായി. മെയ് 18ല്‍ 38 ശതമാനത്തിലേക്ക് രോഗം ഭേദമാകുന്നവരുടെ തോത് വര്‍ധിച്ചു. മെയ് അവസാനത്തോടെ ഇത് 50ലേക്ക് അടുത്തു. ജൂലൈ ഒന്നിന് ഇത് 60 ശതമാനത്തോളം എത്തിയതായി സര്‍ക്കാര്‍ വ്യക്തമാക്കുന്നു. രാജ്യത്ത് ഏറ്റവുമധികം കോവിഡ് വ്യാപനം മഹാരാഷ്ട്രയിലാണ്. തമിഴ്‌നാടാണ് രണ്ടാം സ്ഥാനത്ത്. ഡല്‍ഹി, ഗുജറാത്ത്, ഉത്തര്‍പ്രദേശ് എന്നി സംസ്ഥാനങ്ങളാണ് മറ്റ് തീവ്ര രോഗബാധിത സംസ്ഥാനങ്ങള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല