ദേശീയം

ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ 45 കാരിയെ കഴുത്തു മുറിച്ച് കൊന്നു, മൃതദേഹം കനാലില്‍ തളളി; കാബ് ഡ്രൈവര്‍ പിടിയില്‍, മൊബൈല്‍ ഫോണ്‍ 'തുമ്പായി' 

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ 45കാരിയെ കാബ് ഡ്രൈവര്‍ കഴുത്തുമുറിച്ച് കൊന്നു. മൃതദേഹം കനാലില്‍ തളളിയനിലയില്‍ കണ്ടെത്തി.സംഭവത്തില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

വെളളിയാഴ്ച കൊല്‍ക്കത്തയിലാണ് സംഭവം. കാബ് ഡ്രൈവറും സ്ത്രീയും പരിചയക്കാരാണ്. സാമ്പത്തിക ഇടപാടുകളാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് വ്യക്തമാക്കുന്നു. 

45കാരിയായ ലക്ഷ്മി ദാസാണ് കൊല്ലപ്പെട്ടത്. കാബ് ഡ്രൈവറായ ശിവ് ശങ്കര്‍ ദാസ് ലക്ഷ്മിയില്‍ നിന്ന് 30000 രൂപ കടമായി വാങ്ങിയിരുന്നു. കൂടുതല്‍ തുക തരണമെന്ന ആവശ്യം ലക്ഷ്മി നിരാകരിച്ചതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. 

ദക്ഷിണ കൊല്‍ക്കത്തയിലെ ചാരു മാര്‍ക്കറ്റില്‍ വീട്ടു ജോലികള്‍ ചെയ്ത് വരികയായിരുന്നു ലക്ഷ്മി. വെളിയാഴ്ച രാത്രി വീട്ടിലേക്ക് മടങ്ങിപ്പോകുന്നതിനിടെയാണ് സംഭവം. വീട്ടില്‍ തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ അന്വേഷണം തുടങ്ങിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. 

ലക്ഷ്മിയെ കാണാതായതിനെ കുറിച്ച് കുടുംബാംഗങ്ങള്‍ ഫോണ്‍ വിളിച്ച് ചോദിച്ചപ്പോള്‍ കൂടുതല്‍ പറയാന്‍ ശിവ് ശങ്കര്‍ തയ്യാറായില്ല. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാക്കുകയും ചെയ്തു. തുടര്‍ന്ന് കുടുംബാംഗങ്ങള്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.പൊലീസിന്റെ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

എസിയുടെ തണുപ്പ് 26 ഡിഗ്രിക്ക് മുകളില്‍ സെറ്റ് ചെയ്യുക; 9 മണി കഴിഞ്ഞ് അലങ്കാരദീപങ്ങള്‍ വേണ്ട; വൈദ്യുതി നിയന്ത്രണം ഇങ്ങനെ

ചൂട് അസഹനീയം; രണ്ടു മാസത്തിനിടെ സംസ്ഥാനത്ത് 497 പശുക്കൾ ചത്തു, ക്ഷീരകര്‍ഷകര്‍ ശ്രദ്ധിക്കുക

ക്ഷേത്രങ്ങളിൽ അരളിപ്പൂ വേണോ? ദേവസ്വം ബോർഡ് തീരുമാനം ഇന്ന്

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം