ദേശീയം

ആശുപത്രിയില്‍ പ്രവേശനം നിഷേധിച്ചു, കോവിഡ് ടെസ്റ്റ് നടത്താന്‍ ക്യൂവില്‍ നിന്ന യുവതി പ്രസവിച്ചു

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: കോവിഡ് ടെസ്റ്റ് ചെയ്തിട്ടില്ലാത്തതിനാല്‍ ആശുപത്രിയില്‍ പ്രവേശനം നിഷേധിക്കപ്പെട്ട ഗര്‍ഭിണി, ടെസ്റ്റിനായി ക്യൂവില്‍ നില്‍ക്കുന്നതിനിടെ പ്രസവിച്ചു. ലക്‌നൗവിലെ രാംമനോഹര്‍ ലോഹ്യ ഇന്‍സ്റ്റിറ്യൂട്ടില്‍ പ്രവേശനം നിഷേധിക്കപ്പെട്ട ഇരുപത്തിരണ്ടുകാരിയാണ് കുഞ്ഞിനു ജന്മം നല്‍കിയത്.

പ്രസവ തീയതി അടുത്തതോടെ ആശുപത്രിയില്‍ എത്തിയ യുവതിയെ അധികൃതര്‍ കോവിഡ് ടെസ്റ്റിനായി പറഞ്ഞയക്കുകയായിരുന്നു. തൊട്ടടുത്ത് ട്രൂനാറ്റ് ടെസ്റ്റ് നടത്തുന്നിടത്ത് ക്യൂ നില്‍ക്കുന്നതിനിടെ പ്രസവ വേദന അനുഭവപ്പെട്ട യുവതി അവിടെ വച്ചുതന്നെ കുഞ്ഞിനു ജന്മം നല്‍കി. യുവതിയെയും കുഞ്ഞിനെയും ഉടന്‍ തന്നെ വാര്‍ഡിലേക്കു മാറ്റി.

സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് ഇന്‍സ്റ്റിറ്റിയൂട്ട് അറിയിച്ചു. ഗൈനക്കോളജി വിഭാഗത്തിലെ നാലു ഡോക്ടര്‍മാരോട് ജോലിയില്‍നിന്നു മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ