ദേശീയം

ആരാധാനലയങ്ങള്‍ തുറന്നു; അകലം പാലിച്ച് വിശ്വാസികള്‍; യോഗി ആദിത്യനാഥ് ക്ഷേത്രത്തിലെത്തി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതോടെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ ആരാധനാലയങ്ങള്‍ തുറന്നു. കര്‍ശന നിയന്ത്രണങ്ങള്‍ പാലിച്ച് ആരാധനാലയങ്ങള്‍ തുറക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്. വിഗ്രഹങ്ങളിലോ പരിശുദ്ധ ഗ്രന്ഥങ്ങളിലോ വിശ്വാസികള്‍ സ്പര്‍ശിക്കാന്‍ പാടില്ല. നൂറ് കണക്കിനാളുകള്‍ ആരാധാനാലയങ്ങളില്‍ പ്രാര്‍ത്ഥനയ്ക്കായി എത്തി


ഡല്‍ഹിയില്‍ മാസ്‌ക് ധരിക്കാതെ ആരാധനാലയങ്ങളില്‍ ഭക്തര്‍ക്ക് പ്രവേശനമില്ല. ആരാധാനലയങ്ങളില്‍ കയറുന്നതിന് മുമ്പ് ശരീരോഷ്മാവും പരിശോധിക്കുന്നുണ്ട്.


കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഒഴികെയുള്ള മേഖലകളില്‍ രാവിലെ ഏഴുമുതല്‍ രാത്രി ഏഴ് വരെ ആരാധനാലയങ്ങള്‍ തുറക്കാം. ഉത്തരാഖണ്ഡിലെ പ്രസിദ്ധമായ വൈഷ്‌ണോവദേവി ക്ഷേത്രവും തുറന്നു. പക്ഷെ സംസ്ഥാനത്തിന് പുറത്തുള്ളവര്‍ക്ക് ആരാധനാലയങ്ങളില്‍ പ്രവേശനമില്ല.

ലഖ്‌നൗ പള്ളിയില്‍ ശരീരോഷ്മാവ് പരിശോധിച്ചിട്ടാണ് വിശ്വാസികളെ പ്രവേശിപ്പിക്കുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗോരഖ്‌നാഥ് ക്ഷേത്രത്തില്‍ എത്തി പ്രാര്‍ഥിച്ചു. തിങ്കളാഴ്ച രാവിലെയാണ് മുഖ്യമന്ത്രി ക്ഷേത്രദര്‍ശനത്തിനായി എത്തിയത്. രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്നാണ് ആരാധാനലയഘങ്ങള്‍ തുറക്കുന്നത്. ഗൊരഖ്പൂരില്‍ ഇന്നലെയെത്തിയ മുഖ്യമന്ത്രി ആശുപത്രികളും സന്ദര്‍ശിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

80ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?, കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു

ജെന്നിഫര്‍ ലോപസും ബെന്‍ അഫ്ലെക്കും വേര്‍പിരിയുന്നു: മാറി താമസിക്കാന്‍ പുതിയ വീട് അന്വേഷിച്ച് താരങ്ങള്‍

സിംഗപ്പൂരില്‍ വീണ്ടും കോവിഡ് വ്യാപനം, ഒരാഴ്ച കൊണ്ട് കേസുകള്‍ ഇരട്ടിയായി; മാസ്‌ക് ധരിക്കാന്‍ നിര്‍ദേശം

ഇത് അപ്പോൾ സെറ്റ് ആയിരുന്നല്ലേ! ഗുരുവായൂരമ്പല നടയിലിന്റെ രസകരമായ വീഡിയോയുമായി സംവിധായകൻ