ദേശീയം

ഭാര്യമാരോട് പറഞ്ഞ് മക്കളേയും കൂട്ടി വീടുവിട്ടു; ആളൊഴിഞ്ഞ അപ്പാർട്ട്മെന്റിൽ എല്ലാവരുടേയും മൃത​ദേഹം

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ഒരു കുടുംബത്തിലെ ആറ് പേരെ ആൾ താമസമില്ലാത്ത വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഏഴും പന്ത്രണ്ടും വയസുള്ള കുട്ടികൾ ഉൾപ്പെടെയുള്ളവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഗുജറാത്തിലെ അഹമ്മദാബാദിൽ രാവിലെയാണു മൃതദേഹങ്ങൾ കണ്ടെത്തിയത്.

സഹോദരങ്ങളായ അമരിഷ് പട്ടേൽ (42), ഗൗരങ് പട്ടേൽ (40) എന്നിവരെയും നാലു മക്കളെയുമാണ് കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ആളൊഴിഞ്ഞ അപ്പാർട്ട്‌മെന്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

സഹോദരന്മാർ രണ്ടിടത്താണ് താമസിക്കുന്നത്. ജൂൺ 17ന് മക്കളെയും കൂട്ടി പുറത്തു പോകുകയാണെന്ന് ഭാര്യമാരോടു പറഞ്ഞ ശേഷമാണ് ഇവർ വീടു വിട്ടത്. വ്യാഴാഴ്ച രാത്രിയും ഇവർ മടങ്ങിയെത്താത്തതിനെ തുടർന്നു ഭാര്യമാർ ഇവരെ തേടി ആൾതാമസമില്ലാത്ത അപ്പാർട്ട്‌മെന്റിൽ എത്തി. എന്നാൽ അപ്പാർട്ട്‌മെന്റ് അടച്ചുപൂട്ടിയ നിലയിലായിരുന്നു. തുടർന്ന് കുടുംബാംഗങ്ങൾ പൊലീസിൽ വിവരം അറിയിച്ചു.

പിന്നീടു നടത്തിയ തിരച്ചിലിലാണ് എല്ലാവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. സഹോദരന്മാരെ സ്വീകരണ മുറിയിലും രണ്ട് പെൺകുട്ടികളെ അടുക്കളയിലും ആൺകുട്ടികളെ കിടപ്പു മുറിയിലും തൂങ്ങി മരിച്ച നിലയിലാണു കണ്ടെത്തിയത്.

ആഹാരത്തിൽ മയക്കു മരുന്നു കലർത്തി നൽകി കുട്ടികളെ കൊന്ന ശേഷം ഇരുവരും തൂങ്ങി മരിച്ചതാകാമെന്നാണു പൊലീസിന്റെ നിഗമനം. സംഭവത്തിന്റെ കാരണം വ്യക്തമല്ലെന്നു പൊലീസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

സുധി അന്നയുടെ 'പൊയ്യാമൊഴി' കാനിൽ: പ്രദർശനം നാളെ

'ഒളിവിലിരുന്ന് സ്വയരക്ഷയ്ക്കു വേണ്ടി പ്രതി പറയുന്ന കാര്യങ്ങള്‍ അപമാനം'; അതിജീവിതയെ അപമാനിക്കുന്ന വിധം വാര്‍ത്തകള്‍ നല്‍കരുത്: വനിതാ കമ്മിഷന്‍

സ്വിം സ്യൂട്ടില്‍ മോഡലുകള്‍: ലോകത്തെ ഞെട്ടിച്ച് സൗദി

തിരുവനന്തപുരത്ത് ഖനനത്തിനും മലയോര മേഖലയിലേക്കുള്ള യാത്രയ്ക്കും നിരോധനം; പത്തനംതിട്ടയില്‍ രാത്രിയാത്രയ്ക്ക് വിലക്ക്