ദേശീയം

രാത്രി പന്ത്രണ്ട് മണിക്ക് ഭാര്യയുമായി നടക്കാന്‍ ഇറങ്ങി; മദ്യക്കുപ്പി കൊണ്ട് 21 കാരനെ അടിച്ചുകൊന്നു അക്രമിസംഘം, ദാരുണം

സമകാലിക മലയാളം ഡെസ്ക്

ചണ്ഡീഗഡ്: പഞ്ചാബില്‍ രാത്രിയില്‍ ഭാര്യയൊടൊപ്പം നടക്കാന്‍ ഇറങ്ങിയ യുവാവിനെ മദ്യക്കുപ്പി കൊണ്ട് അടിച്ചുകൊന്നു.  പ്രതികളെ തിരിച്ചറിഞ്ഞു.

തിങ്കളാഴ്ച രാത്രി പട്യാലയിലാണ് സംഭവം. ഭാര്യയ്ക്കും അച്ഛനും ഒപ്പം നടക്കാന്‍ ഇറങ്ങിയ 21കാരനാണ് ആക്രമണത്തിന് ഇരയായത്. രാത്രിയില്‍ നടക്കുന്നത് അക്രമി സംഘം ചോദ്യം ചെയ്തു. വാക്കുതര്‍ക്കത്തിന് ഒടുവില്‍ പ്രകോപിതരായ സംഘം ഇവരെ ആക്രമിക്കുകയായിരുന്നു. മദ്യക്കുപ്പി, ഇഷ്ടിക, കല്ല് എന്നിവ ഉപയോഗിച്ചാണ് ആക്രമിച്ചത്.

ബിഹാര്‍ സ്വദേശിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാത്രി 12 മണിക്കാണ് സംഭവം നടന്നത്.  പെണ്‍കുട്ടിയെയും കൊണ്ട് എന്തിന് ചുറ്റി നടക്കുന്നു എന്ന് ചോദിച്ച് കൊണ്ടാണ് അക്രമി സംഘം തടഞ്ഞത്. തന്റെ ഭാര്യയാണെന്ന് 21 കാരന്‍ പറഞ്ഞെങ്കിലും പിന്തിരിയാന്‍ സംഘം കൂട്ടാക്കിയില്ല. തുടര്‍ന്ന് ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

അക്രമി സംഘത്തിലെ ഒരാള്‍ മദ്യക്കുപ്പി കൊണ്ടും മറ്റു രണ്ടുപേര്‍ കല്ലും കട്ടയും ഉപയോഗിച്ചും ആക്രമിക്കുകയായിരുന്നു. കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. പട്യാലയിലുളള ജഗ് മോഹന്‍ സിങ്ങും കുരുക്ഷേത്രയിലുളള ഭൂപീന്ദര്‍ സിങ്ങുമാണ് പ്രതികള്‍. ഇവരെ ഉടന്‍ പിടികൂടുന്നതിനുളള തെരച്ചില്‍ ആരംഭിച്ചതായും പൊലീസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു