ദേശീയം

ദൈവദര്‍ശനം വാഗ്ദാനം ചെയ്ത് വീട്ടമ്മയില്‍ നിന്ന് 27കോടി തട്ടി; നാലുപേര്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

ബെംഗളൂരു: ദൈവദര്‍ശനം വാഗ്ദാനം ചെയ്ത് വീട്ടമ്മയെ കബളിപ്പിച്ച് 27കോടി തട്ടിയെന്ന കേസില്‍ നാലുപേര്‍ അറസ്റ്റില്‍. രാമമൂര്‍ത്തി നഗര്‍ സ്വദേശിനി ഗീത(48) നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. നാഗരാജ് എന്നയാളാണ് തന്നെ പറ്റിച്ചത് എന്ന് ഇവര്‍ പരാതിയില്‍ വ്യക്തമാക്കിയിരുന്നു. 

2009ല്‍ ഭര്‍ത്താവ് മരിച്ച ശേഷം ഒട്ടേറെ കുടുംബ പ്രശ്‌നങ്ങള്‍ നേരിട്ട തന്നെ നാഗരാജ് പറഞ്ഞു പറ്റിക്കുയായിരുന്നു എന്ന് വീട്ടമ്മ പരാതിയില്‍ വ്യക്തമാക്കി. 

തനിക്കു ദൈവ ദര്‍ശനം ലഭിച്ചിട്ടുണ്ടെന്ന വിധത്തില്‍ ഇടപെടല്‍ നടത്തിയ നാഗരാജ് ഗീതയുടെ വീട്ടില്‍ ഒട്ടേറെ പൂജകളും നടത്തി. പറയുന്നതു പോലെ ചെയ്തില്ലെങ്കില്‍ തനിക്കും മൂന്നു മക്കള്‍ക്കും ജീവഹാനിയുണ്ടാകുമെന്നും ഇയാള്‍ ഭയപ്പെടുത്തി. ഇയാളുടെ നിര്‍ബന്ധത്തിന് വഴങ്ങി സ്വന്തം പേരിലുള്ള ഒട്ടേറെ ഭൂമി വീട്ടമ്മ വിറ്റു. ഇതിന്റെ കമ്മിഷനു പുറമേ അഞ്ചു കോടി രൂപയും മൂന്നു കിലോ സ്വര്‍ണാഭരണങ്ങളും ഇയാള്‍ വാങ്ങിയതായി വീട്ടമ്മയുടെ പരാതിയില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

'കുഞ്ഞേ മാപ്പ് !'; കളിപ്പാട്ടവും പൂക്കളും, സല്യൂട്ട് നല്‍കി പൊലീസ്; നവജാത ശിശുവിന്റെ മൃതദേഹം സംസ്‌കരിച്ചു

45ാം വിവാഹവാർഷികം ആഘോഷിച്ച് മമ്മൂട്ടിയും സുൽഫത്തും; ആശംസകളുമായി ദുൽഖർ

പത്താംക്ലാസില്‍ 99.47 ശതമാനം വിജയം; ഐസിഎസ് ഇ, ഐഎസ് സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

'അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ആളുകള്‍ ഏറ്റവും സ്‌നേഹിക്കുന്നത് എന്നെ': കങ്കണ റണാവത്ത്