ദേശീയം

തലയറുത്ത് ജീവനെടുത്താല്‍ കൊറോണ നശിക്കും;  സ്വപ്‌നം നടപ്പാക്കാന്‍ കൊലപാതകം; ക്ഷേത്ര പൂജാരി അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

ഭുവനേശ്വര്‍: ഒരാളുടെ ജീവനെടുത്താല്‍ കൊറോണ വൈറസ് നശിക്കുമെന്ന് വിശ്വസിച്ച് 55കാരനെ കൊലപ്പെടുത്തിയ ക്ഷേത്ര പുരോഹിതന്‍ അറസ്റ്റില്‍. ബിഹാറിലെ കട്ടക്കിലാണ് 70കാരനായ പുരോഹിതന്‍ പിടിയിലായത്.

കട്ടക്കിലെ നരസിംഹപുരിലുള്ള ബ്രാഹ്മണി ക്ഷേത്രത്തിലെ പൂജാരിയായ സന്‍സാരി ഓജയാണ് കൊലപാതകത്തിന് അറസ്റ്റിലായത്. ക്ഷേത്രത്തില്‍ വച്ച് ഇയാള്‍ 55കാരനായ സരോജ് കുമാര്‍ പ്രധാനെ തലയറുത്ത് കൊലപ്പെടുത്തുകയായിരുന്നു.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ. കൊറോണ വൈറസ് മാറുന്നതിന് ഒരാളുടെ തലയറുത്ത് ജീവനെടുക്കണമെന്ന് തനിക്ക് ദേവിയുടെ സ്വപ്‌ന ദര്‍ശനമുണ്ടായതായി പുരോഹിതന്‍ പറഞ്ഞു. ബുധനാഴ്ച രാത്രി സരോജ് കുമാര്‍ ക്ഷേത്ര ദര്‍ശനത്തിനായി എത്തിയപ്പോഴാണ് കൃത്യം നിര്‍വഹിച്ചതെന്നും അയാള്‍ സമ്മതിച്ചു. സരോജ് കുമാര്‍ നിലത്ത് കുമ്പിട്ട് നമസ്‌കരിക്കുമ്പോള്‍ പിന്നിലൂടെ എത്തി അരിവാള്‍ കൊണ്ട് തലയറുക്കുകയായിരുന്നു.

ദേവിയുടെ ആഗ്രഹമാണ് കൊലപാതകത്തിലൂടെ താന്‍ സാധ്യമാക്കിയതെന്നാണ് പുരോഹിതന്‍ പറയുന്നത്. കൊല്ലാനുപയോഗിച്ച ആയുധം പൊലീസ് കണ്ടെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഉഷ്ണതരംഗ മുന്നറിയിപ്പ്, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത, ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

അവസാന പന്തില്‍ ജയിക്കാന്‍ രണ്ടുറണ്‍സ്, വിജയശില്‍പ്പിയായി ഭുവനേശ്വര്‍; രാജസ്ഥാനെ തോല്‍പ്പിച്ച് ഹൈദരാബാദ്

മണിക്കൂറുകള്‍ക്കകം ടിക്കറ്റ് വിറ്റുതീര്‍ന്നു; നവകേരള ബസ് ആദ്യ യാത്ര ഹിറ്റ്

19 കാരനെ സിമന്റ് മിക്സർ മെഷീനിലിട്ട് കൊന്നു, മൃതദേഹം വേസ്റ്റ് കുഴിയില്‍ തള്ളി: തമിഴ്നാട് സ്വദേശി അറസ്റ്റിൽ

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്