ദേശീയം

നിധി കണ്ടെത്താന്‍ പൂജ, മന്ത്രവാദിയുടെ വാക്കു കേട്ട് മകളെ മര്‍ദിച്ചു കൊന്നു; വീട്ടുവളപ്പില്‍ കുഴിച്ചിട്ടു, അറസ്റ്റ് 

സമകാലിക മലയാളം ഡെസ്ക്

ബാരാബങ്കി (ഉത്തര്‍പ്രദേശ്): നിധിയെടുക്കാന്‍ സഹായിക്കാമെന്ന മന്ത്രവാദിയുടെ വാക്കു കേട്ട് പത്തു വയസ്സുകാരിയായ മകളെ അടിച്ചുകൊന്നയാള്‍ അറസ്റ്റില്‍. യുപിയിലെ ബാരാബങ്കിയില്‍ ആലം എന്നയാളാണ് പിടിയിലായത്.

വീട്ടു വളപ്പില്‍ നിധി കുഴിച്ചിട്ടിട്ടുണ്ടെന്ന മന്ത്രവാദിയുടെ വാക്കു കേട്ടാണ് ഇയാള്‍ ക്രൂര കൃത്യം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. നിധിയുടെ സ്ഥാനം അറിയാന്‍ കുട്ടിയുടെ മേല്‍ ചില ക്രിയകള്‍ ചെയ്യണമെന്ന് മന്ത്രവാദി ഉപദേശിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് കുട്ടിയെ അടിച്ചത്. ക്രൂരമര്‍ദനമേറ്റ കുട്ടി മരിച്ചു. തുടര്‍ന്ന് ശരീരം വീട്ടുവളപ്പില്‍ കുഴിച്ചിടുകയായിരുന്നു.

ഭാര്യയുടെ മുത്തശ്ശിയാണ് വിവരം പൊലീസിനെ അറിയിച്ചത്. കുട്ടിയെ അടിക്കുന്നത് തടയാന്‍ ചെന്നപ്പോള്‍ ഇയാള്‍ ഭാര്യയെയും മര്‍ദിച്ചിരുന്നു. പൊലീസ് എത്തി മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോര്‍ട്ടത്തിന് അയച്ചു.

പിതാവിനെയും ഉപദേശം നല്‍കിയ മന്ത്രവാദിയെയും പൊലീസ് അറസ്റ്റ് ചെയ്തു. കൂടുതല്‍ അ്‌ന്വേഷണം നടക്കുകയാണെന്ന് എസ്പി അരവിന്ദ് ചതുര്‍വേദി അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം; ഡ്രൈവിങ് സ്കൂൾ ഉടമകളുടെ സംഘടനകളുമായി ഇന്ന് മന്ത്രിയുടെ ചർച്ച

രാഹുലിന്‍റെ രണ്ട് വിവാഹങ്ങള്‍ മുടങ്ങി, കാരണം സ്വഭാവദൂഷ്യമെന്ന് യുവതിയുടെ കുടുംബം

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍, ഒരു ജില്ലയില്‍ ഒരു അപേക്ഷ മാത്രം; അറിയേണ്ടതെല്ലാം

ആലുവ മംഗലപ്പുഴ പാലം ബലപ്പെടുത്തല്‍; ദേശീയപാതയില്‍ വെള്ളിയാഴ്ച മുതല്‍ ഗതാഗത നിയന്ത്രണം

തിരുവനന്തപുരത്തെ വീണ്ടും നടുക്കി ലഹരി സംഘത്തിന്റെ അഴിഞ്ഞാട്ടം, കണ്‍സ്യൂമര്‍ഫെഡ് ജീവനക്കാരിയെ നടുറോഡില്‍ വെച്ച് മര്‍ദ്ദിച്ചു; പാസ്റ്ററെ വെട്ടിപ്പരിക്കേല്‍പ്പിച്ചു