ദേശീയം

സ്‌കൂളുകള്‍ ഡിസംബര്‍ 31 വരെ തുറക്കില്ല; ഉത്തരവിറക്കി ഒഡീഷ സര്‍ക്കാര്‍

സമകാലിക മലയാളം ഡെസ്ക്

ഭുവനേശ്വര്‍:  ഡിസംബര്‍ 31 വരെ സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കില്ലെന്ന് ഒഡീഷ സര്‍ക്കാര്‍. ഇത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. സംസ്ഥാനത്ത് കോവിഡിന്റെ രണ്ടാം തരംഗം കണക്കിലെടുത്താണ് നടപടിയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

അതേസമയം അക്കാദമിക്, മത്സര, പ്രവേശന പരീക്ഷകള്‍ നടത്തും. ഓണ്‍ലൈന്‍ പഠനം തുടരുമെന്നും കൂടുതല്‍ വിപുലപ്പെടുത്തമെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. സ്‌കൂളിലെ അനുബന്ധപ്രവര്‍ത്തനങ്ങള്‍ക്ക് കണ്ടെയ്ന്‍മെന്റ് സോണിന് പുറത്തുള്ള അധ്യാപകരെയും അനധ്യാപകരെയും വിളിക്കാമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. 

മഹാരാഷ്ട്രയില്‍ ഒമ്പത് മുതലുള്ള ക്ലാസ്സുകള്‍ ഈ മാസം 23 മുതല്‍ ആരംഭിച്ചേക്കും. ഇത്തരമൊരു നിര്‍ദേശം വിദ്യാഭ്യാസ വകുപ്പ് സര്‍ക്കാരിന് മുന്നില്‍ വെച്ചതായി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി വര്‍ഷ ഗെയ്ക്ക്വാദ് അറിയിച്ചു.ഒമ്പത്, 10, 11 12 ക്ലാസ്സുകള്‍ ആരംഭിക്കുന്നതാണ് പരിഗണിക്കുന്നത്. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ നടത്തുന്ന 10, 12 ക്ലാസ്സുകളിലെ പരീക്ഷകള്‍ മെയ് മാസത്തില്‍ നടത്തിയേക്കും.

തമിഴ്നാട്ടില്‍ സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച് ഈ മാസം ഒമ്പതിന് തീരുമാനം എടുക്കും. ഇതിനായി സ്‌കൂള്‍ മേധാവിമാര്‍, രക്ഷിതാക്കള്‍ അടക്കമുള്ളവരുടെ യോഗം സര്‍ക്കാര്‍ വിളിച്ചു. നവംബര്‍ 16 ന് സ്‌കൂളുകളും കോളജുകളും തുറക്കാനാണ് തമിഴ്നാട് സര്‍ക്കാര്‍ ആലോചിക്കുന്നത്. പ്രാരംഭ ഘട്ടത്തില്‍ ഒമ്പതു മുതലുള്ള ക്ലാസ്സുകളാകും തുടങ്ങുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല