ദേശീയം

ചവര്‍ ഇടുന്നതിനെച്ചൊല്ലി തര്‍ക്കം; പൊലീസുകാരന്‍ ഉള്‍പ്പെടെ മൂന്നു പേരെ വീട്ടില്‍ കയറി വെട്ടിക്കൊന്നു

സമകാലിക മലയാളം ഡെസ്ക്

ബാന്താ (ഉത്തര്‍പ്രദേശ്): അഴുക്കു ചാലില്‍ ചവര്‍ ഇടുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഒരു വീട്ടിലെ മൂന്നു പേരെ ബന്ധുക്കള്‍ കൊലപ്പെടുത്തി. പൊലീസ് കോണ്‍സ്റ്റബിള്‍ ആയ അഭിജിത് വര്‍മ (27), സഹോദരി നിഷ വര്‍മ (29), അമ്മ രമാവതി (54) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ബന്ധുക്കലായ ദേവരാജ്, ശിവ പൂജന്‍, ബബ്ലു എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇവരുടെ വീടിന് അടുത്തുള്ള അഴുക്കു ചാലില്‍ ചവര്‍ ഇടുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ എത്തിയതെന്ന് പൊലീസ് പറഞ്ഞു. വൈകിട്ടാണ് ഇരു വീട്ടുകാരും തമ്മില്‍ തര്‍ക്കമുണ്ടായത്. ഇത് അപ്പോള്‍ തന്നെ പറഞ്ഞു തീര്‍ത്തിരുന്നു. 

എന്നാല്‍ രാത്രി പതിനൊന്നരയോടെ അഭിജിത് വര്‍മയുടെ വീട്ടില്‍ എത്തിയ പ്രതികള്‍ അക്രമം നടത്തുകയായിരുന്നു. അഭിജിത് വര്‍മയെയും സഹോദരിയെയും അമ്മയെയും വീട്ടില്‍നിന്നു വലിച്ചിഴച്ച് പുറത്തുകൊണ്ടുവന്ന ഇവര്‍ മൂര്‍ച്ചയേറിയ ആയുധങ്ങള്‍ ഉപയോഗിച്ചും വടി കൊണ്ടും ആക്രമിച്ചു. ചോരവാര്‍ന്നു വീണു കിടന്ന ഇവരെ അയല്‍ വാസികള്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. അക്രമം തടയാന്‍ എത്തിയ ഒരു സ്ത്രീ പരിക്കേറ്റ് ആശുപത്രിയിലാണ്. 

അക്രമത്തിനിടെ പ്രതികള്‍ നാടന്‍ തോക്ക് ഉപയോഗിച്ച് വെടിയുതിര്‍ത്ത് പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായും പൊലീസ് പറഞ്ഞു. അലഹാബാദ് ജില്ലയിലെ നൈനി പൊലീസ് സ്റ്റേഷനിലാണ് അഭിജിത് വര്‍മയ്ക്കു ചുമതല. ദീപാവലി പ്രമാണിച്ച് വീട്ടില്‍ എത്തിയതായിരുന്നു ഇയാള്‍. 

രാത്രി വൈകി പ്രതികളെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. വീട്ടില്‍ വച്ച് അറസ്റ്റ് തടസ്സപ്പെടുത്താന്‍ ശ്രമിച്ച ബന്ധുവായ ഒരു സ്ത്രീയും കസ്റ്റഡിയില്‍ ഉണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്