ദേശീയം

ബിജെപി നേതാക്കളുടെ മക്കള്‍ക്കിടയിലും മിശ്രവിവാഹം;  ഇതും ലൗ ജിഹാദോ? ചോദ്യവുമായി കോണ്‍ഗ്രസ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബിജെപി ഭരിക്കുന്ന സംംസ്ഥാനങ്ങളില്‍ ലൗ ജിഹാദിനെതിരെ നിയമനിര്‍മ്മാണം നടത്താനുള്ള നീക്കത്തിനെതിരെ പരിഹാസവുമായി കോണ്‍ഗ്രസ്. ഇതരമതസ്ഥരെ വിവാഹം ചെയ്ത ബിജെപി നേതാക്കള്‍ നിയമത്തിന്റെ പരിധിയില്‍ വരുമോയെന്ന് കോണ്‍ഗ്രസ് നേതാവും ചത്തീസ്ഗഢ്  മുഖ്യമന്ത്രിയുമായ ഭൂപേഷ് ബാഗേല്‍ ചോദിച്ചു. 

വലതുപക്ഷ ഗ്രൂപ്പുകള്‍ പ്രചരിപ്പിക്കുന്ന ഗൂഢാലോചന സിദ്ധാന്തമാണ് ലൗ ജിഹാദ്. നിരവധി ബിജെപി നേതാക്കളുടെ കുടുംബാംഗങ്ങള്‍ മറ്റു മതങ്ങളിലുള്ളവരെ വിവാഹം ചെയ്തിട്ടുണ്ട്. ഈ വിവാഹങ്ങള്‍ 'ലൗ ജിഹാദ്' എന്ന നിര്‍വചനത്തില്‍ വരുന്നതാണോയെന്ന് മുഖ്യമന്ത്രി ചോദിച്ചു

നേരത്തെ രാജസ്ഥന്‍ മുഖ്യമന്ത്രിയും സമാനമായ പ്രതികരണം നടത്തിയിരുന്നു. രാജ്യത്തെ സാമുദായികമായി ഭിന്നിപ്പിക്കാന്‍ ബിജെപി നിര്‍മിച്ചെടുത്ത വാക്കാണ് 'ലൗ ജിഹാദെ'ന്നായിരുന്നു അദ്ദേഹം പറഞ്ഞത്. മിശ്രവിവാഹം ഉള്‍പ്പടെയുള്ളത് വ്യക്തിപരമായ സ്വാതന്ത്ര്യമാണ്. അവ തടയുന്ന നിയമം കോടതിയില്‍ നിലനില്‍ക്കില്ലെന്നും അദ്ദേഹം പറയുകയുണ്ടായി.

മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഹരിയാണ, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ ബിജെപി സര്‍ക്കാരുകളാണ് ലൗ ജിഹാദിനെ തടയാനെന്ന പേരില്‍ നിയമനിര്‍മാണത്തിനൊരുങ്ങുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു