ദേശീയം

വിവാഹത്തിന് പോയി തിരിച്ചുവരുന്നതിനിടെ 20കാരിയെ 22കാരന്‍ തട്ടിക്കൊണ്ടുപോയി; പതിനാല് ദിവസം കാട്ടില്‍ വെച്ച് തുടര്‍ച്ചയായി ബലാത്സംഗം ചെയ്തു; രക്ഷിച്ചത് അച്ഛന്‍

സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍: പതിനാല് ദിവസം കാട്ടില്‍ താമസിപ്പിച്ച് തന്നെ ബലാത്സംഗം ചെയ്തതായി യുവതിയുടെ പരാതി. രാജസ്ഥാനിലെ കോട്ട ജില്ലയിലാണ് ഇരുപതുകാരി പരാതി നല്‍കിയിരിക്കുന്നത്. 22കാരന്റെ പിടിയില്‍ നിന്ന് തന്റെ പിതാവാണ് രക്ഷിച്ചതെന്നും അതിന് ശേഷമാണ് പരാതി നല്‍കാന്‍ എത്തിയതെന്നും യുവതി പൊലീസിനോട് പറഞ്ഞു. 

നവംബര്‍ ഒന്‍പതിനാണ് ഇയാള്‍ തന്നെ തട്ടിക്കൊണ്ടുപോയത് എന്ന് യുവതി പറയുന്നു. ബന്ധുവിന്റെ വിവാഹത്തിന് പോയി തിരിച്ചു വരവെയായിരുന്നു തട്ടിക്കൊണ്ടുപോയത്. 

മോട്ടോര്‍സൈക്കിളിലാണ് ഇയാള്‍ തട്ടിക്കൊണ്ടുപോയത് എന്നും പരാതിയില്‍ പറയുന്നു. യുവാവിന്റെ തടങ്കലില്‍ കഴിയവെ ഇയാളുടെ കണ്ണുവെട്ടിച്ച് താന്‍ അച്ഛനെ വിളിച്ചെന്നും തുടര്‍ന്ന് അച്ഛന്‍ എത്തി രക്ഷിക്കുകയായിരുന്നുവെന്നും പെണ്‍കുട്ടി പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഉഷ്ണതരംഗ മുന്നറിയിപ്പ്, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത, ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

മണിക്കൂറുകള്‍ക്കകം ടിക്കറ്റ് വിറ്റുതീര്‍ന്നു; നവകേരള ബസ് ആദ്യ യാത്ര ഹിറ്റ്

19 കാരനെ സിമന്റ് മിക്സർ മെഷീനിലിട്ട് കൊന്നു, മൃതദേഹം വേസ്റ്റ് കുഴിയില്‍ തള്ളി: തമിഴ്നാട് സ്വദേശി അറസ്റ്റിൽ

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്