ദേശീയം

തലയറ്റ നിലയില്‍ നാല് സഹോദരിമാര്‍, കൊലപാതകം നടത്തിയത് അമ്മയെന്ന് പൊലീസ്; ആത്മഹത്യയ്ക്ക് ശ്രമിച്ച സ്ത്രീ ഐസിയുവില്‍ 

സമകാലിക മലയാളം ഡെസ്ക്

ചണ്ഡിഗഡ് : സഹോദരിമാരായ നാല് കുട്ടികളെ കഴുത്ത് മുറിഞ്ഞ് മരിച്ച നിലയില്‍ കണ്ടെത്തി. ഒരു വയസ്സിനും ഏഴ് വയസ്സിനും ഇടയില്‍ പ്രായമുള്ള സഹോദരങ്ങളെയാണ് മരിച്ച നിലയില്‍ കണ്ടത്. കുട്ടികളെ അമ്മ കൊലപ്പെടുത്തിയതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു. 

കുട്ടികള്‍ക്കൊപ്പം ഗുരുതര പരിക്കുകളോടെയാണ് അമ്മയെ കണ്ടത്. ഇവര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. കുട്ടികളുടെ അച്ഛന്റെ പരാതിയെത്തുടര്‍ന്നാണ് സ്ത്രീക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ഹരിയാനയിലെ നൂഹ് ജില്ലയിലാണ് സംഭവം.

'ഒന്നിനും ഏഴിനും ഇടയില്‍ പ്രായമുള്ള നാല് പെണ്‍കുട്ടികളെയാണ് കഴുത്ത് മുറിഞ്ഞ നിലയില്‍ കണ്ടെത്തിയത്. അവരുടെ അമ്മയെയാണ് കൊലപാതകത്തില്‍ സംശയിക്കുന്നത്. മക്കളെ കൊലപ്പെടുത്തിയ ശേഷം അവര്‍ സ്വയം ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നാണ് മനസ്സിലാക്കുന്നത്. ഈ സ്ത്രീ ഇപ്പോള്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ഇവര്‍ ഗുരുതരാവസ്ഥയിലാണ്', മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ