ദേശീയം

60 പൊലീസുകാര്‍, എട്ട് സിസിടിവി ക്യാമറകള്‍, അഗ്നിശമന സേനാംഗങ്ങള്‍, മെറ്റല്‍ ഡിറ്റക്ടര്‍; ഹാഥ്‌രസിലെ പെണ്‍കുട്ടിയുടെ വീടിന് കനത്ത സുരക്ഷ ഒരുക്കിയെന്ന് യുപി സര്‍ക്കാര്‍

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ഹാഥ്‌രസില്‍ കൂട്ട ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ സുരക്ഷ വര്‍ധിപ്പിച്ചതായി പൊലീസ്. വീടിന് ചുറ്റുമായി എട്ട് സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചതായും ഡിഐജി ശലഭ് മധുര്‍ വ്യക്തമാക്കി. 

ബുല്‍ഗര്‍ഹിയിലുള്ള പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. വനിതാ പൊലീസടക്കം 60 ജീവനക്കാരെ സുരക്ഷയ്ക്കായി നിയോഗിച്ചു. ഇവര്‍ രണ്ട് സംഘങ്ങളായി 12 മണിക്കൂര്‍ മാറി മാറി കാവല്‍ നില്‍ക്കും. നിരീക്ഷണത്തിനായി എട്ട് സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇത് പരിശോധിക്കുന്നതിനായി ഗസറ്റഡ് റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

വീട്ടിലേക്ക് പുറത്ത് നിന്ന് ആരു സന്ദര്‍ശനത്തിന് വന്നാലും പേര് രജിസ്റ്റര്‍ ചെയ്യണം. പേരും മറ്റു വിവരങ്ങളും പൊലീസ് രേഖപ്പെടുത്തുമെന്നും ഹാഥ്‌രസ് എസ്പി വിനീത് ജയ്‌സ്വാള്‍ പറഞ്ഞു. കുടുംബത്തിലെ ഓരോ വ്യക്തിക്കും രണ്ട് വീതം സുരക്ഷാ ജീവനക്കാരുണ്ടാകും. കൂടാതെ അഗ്നിശമന സേനംഗങ്ങളും സംസ്ഥാന ഇന്റലിജന്‍സ് വിഭാഗം ജീവനക്കാരേയും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. വീടിന്റെ പ്രധാന കവാടത്തില്‍ മെറ്റല്‍ ഡിറ്റക്ടര്‍ ഘടിപ്പിച്ചിട്ടുണ്ട്. ദ്രുതകര്‍മ്മ സേനാംഗങ്ങളേയും വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സെപ്റ്റംബര്‍ 14 നാണ് ഹാഥ്‌രസില്‍ ദളിത് പെണ്‍കുട്ടി ക്രൂര പീഡനത്തിന് ഇരയായത്. തുടര്‍ന്ന് ഡല്‍ഹിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. യുവതിയുടെ മൃതദേഹം രാത്രി തന്നെ പൊലീസ് സംസ്‌കരിച്ചത് വിവാദമായിരുന്നു. കേസില്‍ നാല് പേര്‍ അറസ്റ്റിലായിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

നവജാതശിശുവിന്റെ കൊലപാതകം, ഡിഎന്‍എ ശേഖരിച്ച് പൊലീസ്; യുവതി തീവ്രപരിചരണ വിഭാഗത്തില്‍

കൈയ്യും കാലും ബന്ധിച്ച് വേമ്പനാട്ടുകായൽ നീന്തി കടന്ന് ഒൻപതു വയസ്സുകാരൻ; റെക്കോർഡ് നേട്ടം

കളിക്കുന്നതിനിടെ എയർ കൂളറിൽ തൊട്ടു; ഷോക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു

മൂന്നാം ഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍, ഇന്ന് പരസ്യപ്രചാരണം അവസാനിക്കും; ജനവിധി തേടുന്നവരില്‍ പ്രമുഖരും