ദേശീയം

ഓടുന്ന കാറില്‍ 25 കാരിക്ക് നേരെ ബലാല്‍സംഗശ്രമം, ചെറുത്തപ്പോള്‍ കഴുത്തുഞെരിച്ചു, ജീവനോടെ റോഡിലേക്കെറിഞ്ഞു, ദാരുണാന്ത്യം

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ : ഉത്തര്‍പ്രദേശില്‍ ബലാല്‍സംഗ ശ്രമം ചെറുത്ത യുവതിയെ ജീവനോടെ ഓടുന്ന കാറില്‍ നിന്നും പുറത്തേക്ക് വലിച്ചെറിഞ്ഞു. ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു. യുപിയിലെ ഉന്നാവോ ജില്ലയിലാണ് സംഭവം. 

25 കാരിയായ യുവതി അനന്തരവനും ഇയാളുടെ സുഹൃത്തിനും ഒപ്പമായിരുന്നു കാറില്‍ യാത്ര ചെയ്തിരുന്നത്. ഇതിനിടെ യുവാക്കള്‍ യുവതിയെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചു. യുവതി ഇതിനെ ശക്തമായി ചെറുത്തു. 

ഇതോടെ യുവതിയെ അടിക്കുകയും പ്രതികളിലൊരാള്‍ ബെല്‍റ്റ് കൊണ്ട് കഴുത്ത് മുറുക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് യുവതി ബോധരഹിതയായി. മരിച്ചെന്നു കരുതി പ്രതികള്‍ ഓടുന്ന കാറില്‍ നിന്നും  യുവതിയെ റോഡില്‍ തള്ളുകയായിരുന്നു. ആഗ്ര-ലഖ്‌നൗ എക്‌സ്പ്രസ് വേയില്‍ വെച്ചായിരുന്നു സംഭവം. 

എക്‌സ്പ്രസ് വേ ജീവനക്കാരാണ് യുവതിയെ കണ്ടെത്തി ആശുപത്രിയില്‍ ആക്കിയത്. സംഭവത്തില്‍ രണ്ടു പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തതായി ഉന്നാവോ പൊലീസ് സൂപ്രണ്ട് ആനന്ദ് കുല്‍ക്കര്‍ണി പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ