ദേശീയം

അഞ്ച് പൊലീസുകാര്‍ 20 കാരിയെ ലോക്കപ്പിലിട്ട് കൂട്ടബലാത്സംഗം ചെയ്തത് 10 ദിവസം; ആരോപണവുമായി കൊലക്കേസ് പ്രതി

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: ഇരുപതുകാരിയെ ലോക്കപ്പിലിട്ട് അഞ്ച് പൊലീസുകാര്‍ പത്തുദിവസം കൂട്ടബലാത്സംഗം ചെയ്തതായി പരാതി. മധ്യപ്രദേശ് പൊലീസിനെതിരെയാണ് യുവതിയുടെ പരാതി.  രേവാ ജില്ലയില പൊലീസ് സ്‌റ്റേഷനില്‍ വച്ചാണ് ആക്രമിക്കപ്പെട്ടതെന്ന് യുവതി പരാതിയില്‍ പറയുന്നു. സറ്റേഷന്‍ ഇന്‍ ചാര്‍ജ് അടക്കം അഞ്ച് പേര്‍ ചേര്‍ന്നാണ് ബലാത്സംഗം ചെയ്തതെന്നാണ് പരാതിയില്‍ യുവതി വ്യക്തമാക്കിയിരിക്കുന്നത്. 

പരാതിക്കാരിയായ സ്ത്രീ കൊലപാതകക്കേസിലെ പ്രതിയാണ്. ഒക്ടോബര്‍ 10 ന് അഡീഷണല്‍ ജില്ലാ ജഡ്ജിയും അഭിഭാഷകരുടെ സംഘവും ജയിലില്‍ സന്ദര്‍ശനത്തിന് എത്തിയപ്പോഴാണ് സംഭവം പുറത്തുവന്നത്. ജഡ്ജിക്ക് മുന്‍പാകെ യുവതി പരാതി പറയുകയായിരുന്നു. തുടര്‍ന്ന് ജഡ്ജി ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. എന്തുകൊണ്ട് ഇക്കാര്യം നേരത്തെ പറഞ്ഞിരുന്നില്ലെന്ന ചോദ്യത്തിന് വാര്‍ഡനോട് മൂന്ന് മാസം മുന്‍പ് വാര്‍ഡനോട് പറഞ്ഞിരുന്നു. ബലാത്സംഗത്തിനിരയായ കാര്യം ആരോടെങ്കിലും പറഞ്ഞാല്‍ പിതാവിനെ കൊലപാതകക്കേസില്‍ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയതായും യുവതി പറയുന്നു. എന്നാല്‍ യുവതി കുറ്റകൃത്യത്തെ കുറിച്ച് തന്നെ അറിയിച്ചതായി വാര്‍ഡന്‍ സമ്മതിച്ചതായാണ് റി്‌പ്പോര്‍ട്ടുകള്‍. 

മെയ 9നും മെയ് 21 നും ഇടയില്‍ ആണ് താന്‍ ബലാത്സംഗത്തിനിരയായതെന്ന് യുവതി പറയുന്നു. ഒരു വനിതാ കോണ്‍സ്റ്റബിള്‍ ഇതിനെതിരെ രംഗത്തെത്തിയെങ്കിലും അവരെ സംഘം താക്കീത് ചെയ്‌തെന്നും യുവതി പറഞ്ഞു. യുവതി ബലാത്സംഗത്തെക്കുറിച്ച് ജയില്‍ വാര്‍ഡനോടും പറഞ്ഞിരുന്നു. എന്നാല്‍ യുവതിയെ മെയ് 21 നാണ് അറസ്റ്റ് ചെയ്തതെന്നാണ് പൊലീസ് പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

ജനിച്ചയുടന്‍ വായില്‍ തുണിതിരുകി, കഴുത്തില്‍ ഷാളിട്ട് മുറുക്കി മരണം ഉറപ്പാക്കി; കൊച്ചിയിലെ നവജാതശിശുവിന്റേത് അതിക്രൂര കൊലപാതകം

കൊടും ചൂട് തുടരും; ഇടി മിന്നല്‍ മഴയ്ക്കും സാധ്യത; 'കള്ളക്കടലിൽ' റെഡ് അലർട്ട്

പത്തനംതിട്ടയിൽ വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് ഒരാഴ്ചയോളം പഴക്കം

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി