ദേശീയം

മദ്യപിക്കാന്‍ പണം നല്‍കിയില്ല; അമ്മയുടെ കഴുത്തറുത്തെടുത്ത് മകന്‍ ഓടി; കുറ്റിക്കാട്ടില്‍ വലിച്ചെറിഞ്ഞു; അറസ്റ്റ്

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: മദ്യപിക്കാന്‍ പണം നല്‍കാത്തതിനെ  തുടര്‍ന്ന് 65കാരിയായ അമ്മയെ മകന്‍ കഴുത്തറുത്ത് കൊലപ്പെടുത്തി. തലങ്കാനയിലെ നാഗര്‍കുനൂര്‍ ജില്ലയില്‍ കഴിഞ്ഞ ദിവസമാണ് അതിക്രൂര സംഭവം അരങ്ങേറിയത്.

മദ്യത്തിനടിമയായ മകനെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപാനിയായ ഇയാള്‍ കൃത്യം നടന്ന ദിവസം അമ്മയോട് പണം ആവശ്യപ്പെട്ടു. എന്നാല്‍ മകന്റെ ശീലം അറിയുന്ന ഇവര്‍ പണം നല്‍കാന്‍ വിസ്സമ്മതിച്ചതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. 

സ്ത്രീയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഇയാള്‍ തലയുമായി കടന്നു കളയുകയായിരുന്നു. വൈകിട്ടോടെ സമീപപ്രദേശത്ത് നിന്ന് പൊലീസ് ഇയാളെ പിടികൂടി.  ഇതേ പരിസരത്തു നിന്നു തന്നെ കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞ നിലയില്‍ സ്ത്രീയുടെ തലയും പൊലീസ് കണ്ടെടുത്തു. സംഭവത്തില്‍ ഇയാളുടെ മൂത്ത സഹോദരന്റെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്