ദേശീയം

ബിഹാറില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്റ്റേജ് തകര്‍ന്നു വീണു; പപ്പു യാദവിന്റെ കൈ ഒടിഞ്ഞു (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

പട്‌ന: ബിഹാറില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വീണ്ടും സ്റ്റേജ് തകര്‍ന്നു വീണ് അപകടം. മിനാപുര്‍ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനിടെയാണ് സ്‌റ്റേജ് തകര്‍ന്നുവീണത്. അപകടത്തില്‍ ജന്‍ അധികാര്‍ പാര്‍ട്ടി (ജെഎപി) നേതാവ് പപ്പു യാദവിന്റെ കൈ ഒടിഞ്ഞു. 

അപകടത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. യാദവ് യോഗത്തില്‍ സംസാരിക്കുന്നതിനിടെ വേദി തകര്‍ന്നു വീഴുന്നതും പ്രവര്‍ത്തകര്‍ അദ്ദേഹത്തെ സഹായിക്കാന്‍ ഓടിയെത്തുന്നതും വീഡിയോയില്‍ കാണാം. 

മിനാപൂരിലെ റാലിക്ക് ജനസാഗരം തന്നെ ഒഴുകി ത്തിയിരുന്നുവെന്ന് അദ്ദേഹം പിന്നീട് ട്വീറ്റ് ചെയ്തു. ഭരണപരമായ വീഴ്ചകള്‍ മൂലമാണ് വേദി തകര്‍ന്നു വീണത്. എന്നിരുന്നാലും ഏത് സാഹചര്യത്തിലും ബിഹാറില്‍ മാറ്റം കൊണ്ടുവരാനുള്ള ശ്രമത്തിനായി ജീവിതം സമര്‍പ്പിക്കും. പ്രചാരണം തുടരുമെന്നും അദ്ദേഹം പറഞ്ഞു. 

പ്രൊഗ്രസീവ് ഡെമോക്രാറ്റിക് അലയന്‍സ് എന്ന പേരിലുള്ള മൂന്നാം മുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാണ് പപ്പു യാദവ്. ജെഎപിയെക്കൂടാതെ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന്റെ ആസാദ് സമാജ് പാര്‍ട്ടി, ബഹുജന്‍ മുക്തി പാര്‍ട്ടി (ബിഎംപി), സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) എന്നിവയാണ് മുന്നണിയിലുള്ളത്. മധേപുര മണ്ഡലത്തില്‍ നിന്നാണ് പപ്പു യാദവ് ജനവിധി തേടുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു