ദേശീയം

മധ്യപ്രദേശില്‍ ബീഫ് വിറ്റയാള്‍ പിടിയില്‍; ദേശീയ സുരക്ഷാ നിയമപ്രകാരം കേസ്

സമകാലിക മലയാളം ഡെസ്ക്

ഇന്‍ഡോര്‍: മധ്യപ്രദേശില്‍ മാട്ടിറച്ചി വിറ്റ മുപ്പത്തിയൊന്‍പതുകാരനെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരം കേസ്. ഇയാളുടെ കടയില്‍നിന്ന് വലിയ അളവില്‍ ബീഫ് പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു.

ഇന്‍ഡോറിലെ റാവുജി ബസാര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള സൗത്ത് തോഡയില്‍നിന്നാണ് വ്യാപാരി പിടിയിലായത്. സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കടയില്‍ പൊലീസ് പരിശോധന നടത്തുകയായിരുന്നു. 

ആട്ടിറച്ചി വില്‍ക്കാനുള്ള ലൈസന്‍സിന്റെ മറവില്‍ ഇയാള്‍ മാട്ടിറച്ചി വില്‍ക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സംസ്ഥാനത്ത് ഗോവധം നിരോധിച്ചിട്ടുണ്ട്. എവിടെനിന്നാണ് ഇയാള്‍ക്കു ബീഫ് ലഭിച്ചത് എന്നും ആരാണ് ഇതു വാങ്ങിക്കൊണ്ടിരുന്നത് എന്നും പരിശോധിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു.

നേരത്തെ ഇന്‍ഡോറിലും ഉജ്ജയിനിലും രണ്ടുപേരെ ബീഫ് വിറ്റതിന് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്കെതിരെ മധ്യപ്രദേശ് ഗോവധ നിരോധന നിയമപ്രകാരമാണ് കേസെടുത്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

കൊച്ചിയില്‍ നവജാതശിശുവിനെ എറിഞ്ഞുകൊന്നു; അന്വേഷണം

സിപിഐ നേതാവ് അതുല്‍ കുമാര്‍ അഞ്ജാന്‍ അന്തരിച്ചു

കേരളത്തിലും സ്വകാര്യ ട്രെയിന്‍, സര്‍വീസ് തുടങ്ങുന്നത് ജൂണ്‍ നാലുമുതല്‍, ആദ്യ ടൂര്‍ പാക്കേജ് ഗോവയിലേക്ക്; പ്രീമിയം സൗകര്യങ്ങള്‍

'രജിസ്റ്റർ ചെയ്തതുകൊണ്ട് മാത്രം കാര്യമില്ല; ആചാരപ്രകാരമുള്ള ചടങ്ങുകള്‍ ഇല്ലെങ്കില്‍ ഹിന്ദു വിവാഹത്തിന് സാധുതയില്ല': സുപ്രീംകോടതി