ദേശീയം

കുഞ്ഞ് ആണാണോ എന്നറിയാന്‍ യുവതിയുടെ വയറുകീറി; ഗുരുതരാവസ്ഥയില്‍; ഭര്‍ത്താവ് അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: കുട്ടി ആണാണോ എന്നറിയാന്‍ ഏഴാം മാസം ഗര്‍ഭിണിയായ യുവതിയുടെ വയറുകീറി പരിശോധച്ച് ഭര്‍ത്താവ്. ഗുരുതരാവസ്ഥയിലായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബദാന്‍ ജില്ലയിലെ നെക്പൂരിലാണ് സംഭവം.

ഇയാള്‍ക്ക്  അഞ്ചുപെണ്‍കുട്ടികളാണ് ഉള്ളത്. ഭാര്യ ആറാമതും ഗര്‍ഭിണിയായപ്പോള്‍ ആറ് മാസം കഴിഞ്ഞപ്പോള്‍ കുഞ്ഞ് ആണാണോ എന്നറിയാനാണ് ഭര്‍ത്താവ് ക്രൂരകൃത്യം നടത്തിയത്. മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചാണ് 35കാരിയുടെ വയര്‍ കീറിയത്.

സംഭവത്തില്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഭര്‍ത്താവിനെ പൊലീസ് അറസ്റ്റുചെയ്തു. ഗുരുതരമായി പരിക്കേറ്റ ഗര്‍ഭിണിയെ ബറേലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടി ആണാണോ പെണ്ണാണോ എന്നറിയുന്നതിനായാണ് വയറുകീറിയതെന്ന് പൊലീസ് പറഞ്ഞു. യുവതിയെ പ്രദേശവാസികള്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്