ദേശീയം

വാക്‌സിന്‍ ക്ഷാമത്തിനിടെ സംസ്ഥാനങ്ങള്‍ പാഴാക്കിയത് 44 ലക്ഷം ഡോസ്; മുന്‍പന്തിയില്‍ തമിഴ്‌നാട്, കേരളത്തില്‍ 'വെയ്‌സ്റ്റേജ്' ഇല്ല

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യം കോവിഡ് വ്യാപനത്തില്‍ വിറങ്ങലിച്ച് നില്‍ക്കുമ്പോള്‍ വൈറസിനെതിരെ വികസിപ്പിച്ച വാക്‌സിന്‍ സംസ്ഥാനങ്ങള്‍ പാഴാക്കി കളഞ്ഞതായി വിവരാവകാശ രേഖ. വാക്‌സിന്‍ ക്ഷാമം നേരിടുന്നതായി മുറവിളി കൂട്ടുന്നതിനിടെ, തമിഴ്‌നാടാണ് ഏറ്റവുമധികം വാക്‌സിന്‍ ഡോസുകള്‍ പാഴാക്കി കളഞ്ഞതെന്ന് വിവരാവകാശ നിയമപ്രകാരം ഉന്നയിച്ച ചോദ്യത്തിന് നല്‍കിയ മറുപടിയില്‍ പറയുന്നു. 

ഏപ്രില്‍ 11 വരെയുള്ള കണക്കാണിത്. തമിഴ്നാട്ടിലാണ് ഏറ്റവും കൂടുതല്‍ വാക്സിന്‍ ഉപയോഗശൂന്യമായത്. വാക്സിന്‍ തീരെ പാഴാക്കി കളയാതിരുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം ഇടംപിടിച്ചു. കേരളത്തിന് പുറമേ പശ്ചിമ ബംഗാള്‍, ഹിമാചല്‍ പ്രദേശ്, മിസോറാം, ഗോവ, തുടങ്ങിയ സംസ്ഥാനങ്ങളാണ് വാക്‌സിന്‍ പാഴാക്കി കളയാതിരുന്നത്.

ഇതുവരെയുള്ള കണക്ക് അനുസരിച്ച് 10 കോടി ഡോസാണ് സംസ്ഥാനങ്ങള്‍ ഉപയോഗിച്ചത്. 44 ലക്ഷം ഡോസ് പാഴാക്കി കളഞ്ഞതായാണ് വിവരാവകാശ രേഖ വ്യക്തമാക്കുന്നത്. വാക്സിന്റെ ഒരു വയലില്‍ 10 ഡോസ് ആണുള്ളത്. തുറന്നു കഴിഞ്ഞാല്‍ നാല് മണിക്കൂറിനുള്ളില്‍ 10 ഡോസും ഉപയോഗിക്കണം. ബാക്കിവന്നാല്‍ അത് ഉപയോഗശൂന്യമാകും. 

തമിഴ്നാട് ഉപയോഗശൂന്യമാക്കിയത് 12.10 ശതമാനമാണ്. ഹരിയാന (9.74%), പഞ്ചാബ് (8.12%), മണിപ്പുര്‍ (7.8%), തെലങ്കാന (7.55%) എന്നി സംസ്ഥാനങ്ങളാണ് വാക്സിന്‍ ഉപയോഗശൂന്യമാക്കിയതില്‍ മുന്നിലുള്ള മറ്റു സംസ്ഥാനങ്ങള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാന്‍ സ്വയം പ്രതിരോധം പ്രധാനം; മാര്‍ഗനിര്‍ദേശങ്ങള്‍

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം