ദേശീയം

മണിക്കൂറുകള്‍ കാത്തുനിന്നിട്ടും ആംബുലന്‍സ് കിട്ടിയില്ല; ശ്മശാനത്തിലേക്ക് 50കാരിയുടെ മൃതദേഹം കൊണ്ടുപോയത്‌ ബൈക്കില്‍  (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ആശുപത്രികള്‍ രോഗികളെ കൊണ്ട് നിറയുന്നതിനിടെ, ആംബുലന്‍സ് കിട്ടാതെ ആശുപത്രിയില്‍ നിന്ന് ശ്മശാനത്തിലേക്ക് 50കാരിയുടെ മൃതദേഹം കൊണ്ടുപോകാന്‍ ബൈക്കിനെ ആശ്രയിക്കേണ്ടി വന്ന ഗതികേടില്‍ ഒരു കുടുംബം. മധ്യവയസ്‌കയുടെ മൃതദേഹം ബൈക്കിന് പിന്നിലിരുത്തിയാണ് ശ്മശാനത്തിലേക്ക് കൊണ്ടുപോയത്.

ആന്ധ്രാപ്രദേശിലെ ശ്രീകാക്കുളം ജില്ലയിലാണ് സംഭവം. കോവിഡ് രോഗലക്ഷണങ്ങളെ തുടര്‍ന്ന് തിങ്കളാഴ്ചയാണ് 50കാരിയെ ആശുപത്രിയില്‍ എത്തിച്ചത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. 50കാരിക്ക് കോവിഡ് സ്ഥിരീകരിച്ചോ എന്ന് അറിയുന്നതിനുള്ള പരിശോധനാഫലം വരുന്നതിന് മുന്‍പാണ് ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് സ്ത്രീ മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ശ്മശാനത്തിലേക്ക് മൃതദേഹം എത്തിക്കാന്‍ ആംബുലന്‍സ് കിട്ടുമെന്ന പ്രതീക്ഷ നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് സ്ത്രീയുടെ മൃതദേഹം ബൈക്കില്‍ കൊണ്ടുപോകാന്‍ തീരുമാനിച്ചതെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. മകനും മരുമകനും ചേര്‍ന്നാണ് 50കാരിയെ ബൈക്കിലിരുത്തി ഗ്രാമത്തിലെ ശ്മശാനത്തില്‍ എത്തിച്ചത്. 

കടപ്പാട്: എച്ച്എംടിവി ന്യൂസ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മഞ്ഞുമ്മല്‍ ബോയ്‌സ് ഒടിടിയില്‍; ഈ വര്‍ഷത്തെ തന്‍റെ ഏറ്റവും പ്രിയപ്പെട്ട ചിത്രമെന്ന് വിക്രാന്ത് മാസി

കല്ലടയാറ്റില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം നാളെ

സെക്സ് വീഡിയോ വിവാദം കോണ്‍ഗ്രസിന് ബൂമറാങ്ങായി മാറും, സിദ്ധരാമയ്യ സര്‍ക്കാരിന്റെ പതനത്തിന് കാരണമാകുമെന്ന് കുമാരസ്വാമി