ദേശീയം

'ഇനിയെങ്കിലും അവസാനിപ്പിക്കു'- പൊതു സ്ഥലത്ത് അലക്ഷ്യമായി തുപ്പുന്നത് കോവിഡ് പടര്‍ത്തും

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: കോവിഡ് വ്യാപനം ചെറുക്കുന്നതിനായി മാസ്‌ക് ധരിക്കുന്നതും കൈ വൃത്തിയാക്കുന്നതും മാത്രമല്ല പ്രതിരോധം. പൊതു സ്ഥലങ്ങളില്‍ അലക്ഷ്യമായി തുപ്പുന്നതും വൈറസ് വ്യാപനത്തിന് വലിയ തോതില്‍ കാരണമാകുമെന്ന് നേരത്തെ തന്നെ മുന്നറിയിപ്പുകളുണ്ടായിരുന്നു. എന്നാല്‍ കോവിഡ് രണ്ടാം തരംഗം രൂക്ഷമായി പല സംസ്ഥാനങ്ങളിലും നിലനില്‍ക്കുമ്പോള്‍ പോലും പൊതുജനം ഇപ്പോഴും പൊതു സ്ഥലങ്ങളില്‍ പരസ്യമായി തന്നെ തുപ്പുന്നതാണ് കണ്ടുവരുന്നത്. 

ഇപ്പോഴിതാ ഇതിനെതിരെ ശക്തമായ പ്രചാരണവുമായി എത്തുകയാണ് ബൃഹത് ബംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) മാര്‍ഷലുകള്‍. പൊതു സ്ഥലങ്ങളില്‍ അലക്ഷ്യമായി തുപ്പുന്നത് അവസാനിപ്പിക്കൂ എന്നാണ് ഇവര്‍ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നത്. 

അലക്ഷ്യമായി പൊതു സ്ഥലത്ത് തുപ്പുന്നത് സാമൂഹിക വിരുദ്ധത മാത്രമല്ല, ആരോഗ്യത്തിന് വലിയ തോതില്‍ വെല്ലുവിളിയാകുന്നത് കൂടിയാണെന്ന മുന്നറിയിപ്പുമായാണ് സംഘത്തിന്റെ പ്രചാരണം. പൊതുസ്ഥലത്ത് തുപ്പുന്നത് കൊറോണ വൈറസിന്റെ വ്യാപനം മാത്രമല്ല സൃഷ്ടിക്കുന്നത്. ക്ഷയം അടക്കമുള്ള രോഗങ്ങളും നിരവധി അണുബാധകളും ഇതുമൂലം സൃഷ്ടിക്കപ്പെടുന്നതായി ബിബിഎംപി ആരോഗ്യ വിഭാഗം സ്‌പെഷ്യല്‍ കമ്മീഷണര്‍ ഡി രണ്‍ദീപ് പറയുന്നു. 

നാല് ദിവസം നീണ്ടു നില്‍ക്കുന്ന പ്രചാരണ പരിപാടികള്‍ ഇന്നലെ ആരംഭിച്ചു. ബിബിഎംപിയുടെ ഈ ശ്രമത്തിന് കെഎസ്ആര്‍ടിസി, പൊലീസ്, മറ്റ് നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങളും പിന്തുണയുമായി രംഗത്തുണ്ട്. പൊതുസ്ഥലത്ത് തുപ്പുന്നതിലൂടെ വലിയ തോതില്‍ രോഗം പടര്‍ത്തുന്നുണ്ടെന്ന് ജനം ഉള്‍ക്കൊള്ളമെന്ന് പ്രവര്‍ത്തകര്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

സിപിഐ നേതാവ് അതുല്‍ കുമാര്‍ അഞ്ജാന്‍ അന്തരിച്ചു

കേരളത്തിലും സ്വകാര്യ ട്രെയിന്‍, സര്‍വീസ് തുടങ്ങുന്നത് ജൂണ്‍ നാലുമുതല്‍, ആദ്യ ടൂര്‍ പാക്കേജ് ഗോവയിലേക്ക്; പ്രീമിയം സൗകര്യങ്ങള്‍

'രജിസ്റ്റർ ചെയ്തതുകൊണ്ട് മാത്രം കാര്യമില്ല; ആചാരപ്രകാരമുള്ള ചടങ്ങുകള്‍ ഇല്ലെങ്കില്‍ ഹിന്ദു വിവാഹത്തിന് സാധുതയില്ല': സുപ്രീംകോടതി

കെ-ടെറ്റ്: അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി